ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ആറ് പേര്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരം. ഫാക്ടറി തൊഴിലാളികളാണ് മരിച്ചത്.
അനന്ത്പൂരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്റ്റീൽ മിൽ റോളിങ് യൂണിറ്റിലാണ് വിഷവാതകം ചോര്‍ന്നത്. മില്ലിലെ റീഹീറ്റിങ് പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാർബൺ മോണോക്സൈഡ് ചോർന്നാണ് അത്യാഹിതമുണ്ടായത്. രണ്ടു പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം.
മില്ലിലെ അറ്റകുറ്റപണികൾക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകച്ചോർച്ചയുണ്ടായതെന്ന് ജില്ലാ എസ്.പി ജി അശോക് കുമാർ പറഞ്ഞു. സംഭവത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി എൻ. ചിന്ന രാജപ്പ അതീവ അനുശോചനം രേഖപ്പെടുത്തി.