
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ 60 പേർ മരിച്ചു. തലസ്ഥാനമായ കാബൂളിൽ, ഷിയാ വിഭാഗത്തിന്‍റെ പള്ളിയായ ഇമാം സമനില്‍ നടന്ന ചാവേർ സ്ഫോടനത്തിൽ മുപ്പത്തൊൻപത് പേരാണ് മരിച്ചത്. വെള്ളിയാഴ്ച നിസ്ക്കാരത്തിനെത്തിയവരുടെ നേരെ നിറയൊഴിച്ച ശേഷം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗോർ പ്രവശ്യയിൽ ഒരു സുന്നി പള്ളിയിലും ആക്രമണം ഉണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് 20 പേർ ഇവിടെ മരിച്ചു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാനാണ് സാധ്യത. ഇടിനിടയില്‍ സോമാലിയൻ തലസ്ഥാനമായ മൊഗഡിഷ്യുവിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 358 ആയി ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam