
ഝാൻസി: ഭർത്താവിനെ വാഹനത്തിൽ കെട്ടിയിട്ട ശേഷം എട്ടു പേർ ചേർന്ന് ഭാര്യയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ജാലുവാൻ ജില്ലയിലായിരുന്നു സംഭവം. ദമ്പതികളെ കുറ്റകൃത്യത്തിന് ശേഷം ഔരിയ-ജാലുവാൻ ഹൈവേയിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപെട്ടു. ദമ്പതികളുടെ പണവും മറ്റും കവർന്നെടുക്കുകയും ചെയ്തു.
ജാലുവാൻ സ്വദേശികളും കരകൗശലപ്പണിക്കാരുമായ ദമ്പതികൾ ജയ്പുരിൽനിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി ജയ്പുരിൽനിന്ന് ഔരിയയിൽ ട്രെയിനിലെത്തിയ ദമ്പതികൾ വാഹനം നോക്കിനിൽക്കുകയായിരുന്നു. ഈ സമയം ഒരു ലോറി ഇവർക്കരികെ നിർത്തി ഡ്രൈവർ സഹായം വാഗ്ദാനം ചെയ്തു. ദമ്പതികളെ കയറ്റിമുന്നോട്ടുപോയ ലോറി മദ്യ ശാലയ്ക്കു സമീപം നിർത്തി.
ഇവിടെനിന്നും ഡ്രൈവറുടെ സുഹൃത്തുക്കൾ ലോറിയിൽ കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഡ്രൈവറുടെ സുഹൃത്തുക്കൾ ദമ്പതികളിൽ ഭർത്താവിനെ വാഹനത്തിൽ കെട്ടിയിട്ടു. പിന്നീട് ലോറി നിർത്തിയ ശേഷം സ്ത്രീയെ വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഇവരുടെ പണവും കവർന്ന് അക്രമികൾ ദമ്പതികളെ ഹൈവേയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam