സിറിയയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 80 മരണം

Web Desk |  
Published : Nov 17, 2016, 01:03 AM ISTUpdated : Oct 05, 2018, 02:20 AM IST
സിറിയയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 80 മരണം

Synopsis

അലേപ്പോയ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 80 പേരാണ് മരിച്ചത്.  അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി.

സിറിയ ചോര കൊണ്ട് ചുവന്ന മറ്റൊരു ദിനം കൂടിയാണ് കടന്നുപോയത്. ഭീകരരെ ലക്ഷ്യമാക്കിയുള്ള സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍  ജീവന നഷ്ടമായത് സാധാരണക്കാരായ 80 പേര്‍ക്ക്. അലപ്പോയിലെ കുട്ടികളുടെ ആശുപത്രിയും ആക്രമിക്കപ്പെട്ടവയിലുള്‍പ്പെടുന്നു. ഇവിടെ അഞ്ചു കുട്ടികളുള്‍പ്പടെ 21 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാത്‌ബോ നഗരത്തിലുണ്ടായ ആക്രമണത്തില്‍ മരിച്ചത് 19 പേരാണ്.
 
മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് സിറിയ വീണ്ടും കലുഷിതമാകാന്‍ തുടങ്ങിയത്. സന്നദ്ധ സംഘടനകളുടെ  ക്യാന്പുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. അതിനിടെ  ഭീകരര്‍ക്കെതിരായ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യ പറഞ്ഞു. ഇതുവരെ വ്യോമാക്രമണം മാത്രം നടത്തിയിരുന്ന റഷ്യ കരയുദ്ധത്തിലേക്ക് കൂടി കടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.     രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ആയുധങ്ങളും സൈന്യത്തെയും റഷ്യ എത്തിച്ചതായുള്ള റിപ്പോര്‍ട്ട് യുകെ ആസ്ഥാനമായ സന്നദ്ധസംഘടന പുറത്ത് വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സത്യപ്രതജ്ഞയ്ക്ക് ശേഷം ഇന്ത്യയിലെ തീഹാർ ജയിലിലേക്ക് മംദാനിയുടെ കത്ത്; ഉമർ ഖാലിദിന് പിന്തുണയുമായി ന്യൂയോർക്ക് മേയർ
പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി