
ലണ്ടന്‍: സുരക്ഷാപ്രശ്‌നങ്ങളുടെ പേരില്‍ ലണ്ടനിലെ 800 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കെട്ടിടങ്ങളിലെ അഗ്‌നി ശമന സംവിധാനങ്ങള്‍ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തീപിടുത്തമുണ്ടായ ഗ്രെന്‍ഫെല്‍ ടവറിന് സമാനമായ സാഹചര്യങ്ങളാണ് ഈ കെട്ടിടത്തിലുമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടങ്ങളിലെ ആവരണങ്ങള്‍ നീക്കം ചെയ്യാന്‍ 6 ആഴ്ചയെങ്കിലും എടുക്കും. ഇതിന് ശേഷമെ കുടുംബങ്ങളെ ഇവിടെ താമസിക്കാന്‍ അനുവദിക്കൂ. അതേസമയം ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടുത്തമുണ്ടായത് കേടായ റഫ്രിജേറ്ററില്‍ നിന്നാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 79 പേരാണ് അന്ന് മരിച്ചത്. രാജ്യത്തെ 600 ഉയര്‍ന്ന കെട്ടിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam