
കൊല്ലം: കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 90 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ക്യാന്‍സര്‍ രോഗികൂടിയായ വയോധികയെ അജ്ഞാതന്‍ പീഡിപ്പിച്ചത്. പീഡന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇതുവരേയും അറിയിക്കാത്ത ബന്ധുക്കള്‍ വയോധികയ്ക്ക് ചികിത്സയും നല്‍കിയില്ല.
അഞ്ചു ദിവസം മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ തൊണ്ണൂറുവയസുകാരി പീഡനത്തിന് ഇരയായത്. ഈ വിവരം അറിഞ്ഞ് ഞങ്ങളെത്തുമ്പോള്‍ ഈ അമ്മ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അമ്മതന്നെ ഞങ്ങളോട് പറഞ്ഞു. രാത്രി രണ്ട് മണിയോടെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് അകത്തെത്തിയ ആളാണ് പീഡിപ്പിച്ചത്. ഒച്ചവച്ച് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇരുപത് വര്‍ഷമായി വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. മക്കള്‍ ഇല്ല. വീടിനടുത്ത് ഉള്ള ആള്‍ തന്നെയാണ് പീഡിപ്പിച്ചതെന്നും അമ്മ പറയുന്നുണ്ട്. പിന്‍ ഭാഗത്തെ വാതില്‍ പുറത്ത് നിന്നും തുറക്കണമെങ്കില്‍ ഇത് അറിയാവുന്ന ആളാകണം. പീഡിപ്പിക്കപ്പെട്ട വിവരം അടുത്തുള്ള ബന്ധുക്കളെ അറിയിച്ചെങ്കിലും സംഭവം മൂടിവയ്ക്കാനായിരുന്നു അവരുടെ ശ്രമം. അമ്മയ്ക്ക് വേണ്ട ചികിത്സയും നല്‍കിയില്ല. ഇപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ട്. സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുവകകള്‍ അടുത്ത ബന്ധു തന്നെ തട്ടിയെടുത്തതായും അമ്മ ഞങ്ങളോട് പറഞു.
സംഭവം അറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം പറഞ്ഞത് ദൈവത്തോട് പ്രര്‍ത്ഥിക്കാനായിരുന്നെന്ന് അമ്മ പറഞ്ഞു. ശിക്ഷ ദൈവം നല്‍കിക്കോളുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
തന്നെ പീഡിപ്പിച്ചവനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ഈ അമ്മയ്ക്ക് താത്പര്യമുണ്ട്. ബന്ധുക്കള്‍ ഇതുവരേയും പീഡനവിവരം പുറത്തറിയിക്കാതെ മൂടിവച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam