ചൂലാട്ടം നടത്തിയിട്ടും ചെങ്ങന്നൂരില്‍ എഎപിയുടെ ചൂല് ചിഹ്നം അനിശ്ചിതത്വത്തില്‍

Web Desk |  
Published : May 12, 2018, 03:37 PM ISTUpdated : Jun 29, 2018, 04:30 PM IST
ചൂലാട്ടം നടത്തിയിട്ടും ചെങ്ങന്നൂരില്‍ എഎപിയുടെ ചൂല് ചിഹ്നം അനിശ്ചിതത്വത്തില്‍

Synopsis

 ചെങ്ങന്നൂരില്‍ എഎപിയുടെ ചൂല് ചിഹ്നം അനിശ്ചിതത്വത്തില്‍

ചെങ്ങന്നൂര്‍: ചൂലും വച്ച് പോസ്റ്ററുകളും ബാനറുകളും അടിച്ചു. ആവേശം കൂട്ടാന്‍ ചൂലാട്ടവും നടത്തി. പക്ഷേ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ചൂല് കിട്ടുമോയെന്ന സംശയത്തിലാണ് ആം ആദ്മി പാര്‍ട്ടിയിപ്പോള്‍. അതിനായി കോടതിയെയും സമീപിച്ചിരിക്കുകയാണ്.

സംസ്ഥാന പാര്‍ട്ടി പദവിയുള്ള ദില്ലിയിലും പഞ്ചാബിലും ഗോവയിലും ആം ആദ്മി പാര്‍ട്ടിയുടെ സ്വന്തം ചിഹ്നമാണ് ചൂല്. മറ്റ് സംസ്ഥാനങ്ങളിലും ചൂല് തന്നെയാണ് എഎപി സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിച്ചുവരുന്നത്. ചെങ്ങന്നൂരിലെ എഎപി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും പോസ്റ്ററുകളിലും ബാനറുകളിലും ചൂല് ചിഹ്നം പതിച്ചാണ് പ്രചാരണം നടത്തുന്നത്. 

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ഏത് ചിഹ്നം വേണമെന്ന് അറിയിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം. ദേശീയ പദവിയുള്ള ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ക്ക് ഇത് ബാധകമല്ല.

എന്നാല്‍ കേരളത്തില്‍ സംസ്ഥാന പാര്‍ട്ടി പദവി പോലുമില്ലാത്ത ആം ആദ്മി നേരത്തെ ചിഹ്നം ആവശ്യപ്പെടാത്തതിനാല്‍ ചൂല് കിട്ടുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

14നാണ് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ ചൂല് ഉണ്ടെങ്കിൽ എഎപി ക്ക് അത് തന്നെ കിട്ടാം. പക്ഷേ മറ്റാരും അവകാശ വാദം ഉന്നയിക്കാനും പാടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ