അഭിമന്യു കൊലക്കേസ് പ്രതികളിലൊരാള്‍  കൈവെട്ടു കേസിലും ഉള്‍പ്പെട്ടയാളെന്ന് സൂചന

Web Desk |  
Published : Jul 07, 2018, 07:10 AM ISTUpdated : Oct 02, 2018, 06:41 AM IST
അഭിമന്യു കൊലക്കേസ് പ്രതികളിലൊരാള്‍  കൈവെട്ടു കേസിലും ഉള്‍പ്പെട്ടയാളെന്ന് സൂചന

Synopsis

അഭിമന്യു കൊലക്കേസ് പ്രതികളിലൊരാള്‍  കൈവെട്ടു കേസിലും ഉള്‍പ്പെട്ടയാളെന്ന് സൂചന

കൊച്ചി: അഭിമന്യു കൊലക്കേസിൽ പൊലീസ് തിരയുന്ന നെട്ടൂർ സ്വദേശികളിലൊരാൾ കൈവെട്ട് കേസിൽ ഉൾപ്പെട്ടിരുന്നതായി സൂചന. ഒളിവിൽ പോയ ആറ് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

സമീപകാലത്ത് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതിൽ നാല് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. 

എറണാകുളം നെട്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒളിവിൽ പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരിൽ ആരെങ്കിലുമാണോ കൃത്യം നടത്തിയ കറുത്ത ഷർട്ടുകാരൻ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കൈവെട്ട് കേസിൽ 31 പേരടങ്ങിയ പ്രതിപ്പട്ടികയിൽ 13 പേരെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധി പറഞ്ഞ ദിവസം കോടതി പരിസരത്ത് എത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. ഗൂഢാലോചന നടത്തുന്നത് ഇവരിലാരെങ്കിലും പ്രതികളെ സഹായിച്ചോ, പ്രതികൾക്കുള്ള താമസ സൗകര്യം ഇവർ ഒരുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കുടക്, മൈസൂർ, മംഗലാപുരം എന്നിവടങ്ങളിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി