ഇ. അഹമ്മദ് ഇനി ഓര്‍മ്മ

Published : Feb 02, 2017, 03:59 AM ISTUpdated : Oct 05, 2018, 12:01 AM IST
ഇ. അഹമ്മദ് ഇനി ഓര്‍മ്മ

Synopsis

ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് ഇ അഹമ്മദിന്റെ ഭൗതിക ദേഹം ദില്ലിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത്. ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുസ്ലീംലീഗ് നേതാക്കളും പ്രവര്‍ത്തകരുമടക്കം വന്‍ജനാവലി അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഏഴരയോടെ മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോയി. അവിടെ മുസ്ലീംലീഗ് ആസ്ഥാനമായ  ലീഗ് ഹൗസില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജനാസ നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നടന്ന നമസ്കാരത്തില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്.

ഇന്ന് കണ്ണൂരിലും ആയിരക്കണക്കിന് പേര്‍ അഹമ്മദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. ജന്മനാട്ടില്‍ പക്ഷേ കുറച്ച് സമയം മാത്രമേ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്ദ്യോഗിക ബഹുമതികളോടെ ഖബറടക്കുകയായിരുന്നു. മുസ്ലിം ലീഗ് നേതാക്കളടക്കം നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ന് സുഖമായി കിടന്നുറങ്ങും'; സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സിപിഎം നിര്‍മിച്ച വീടിന്‍റെ താക്കോൽ കൈമാറി എംവി ഗോവിന്ദൻ
വടകര ചോമ്പാലിൽ ദേശീയപാത നിർമാണത്തിനിടെ സംരക്ഷണ ഭിത്തിയിൽ വിള്ളൽ