8 വര്‍ഷത്തെ ആടു ജീവതത്തിനൊടുവില്‍ തമിഴ്‌നാട് സ്വദേശി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു

Published : Jan 22, 2017, 07:43 PM ISTUpdated : Oct 05, 2018, 02:32 AM IST
8 വര്‍ഷത്തെ ആടു ജീവതത്തിനൊടുവില്‍ തമിഴ്‌നാട് സ്വദേശി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു

Synopsis

ദമാം: 600 റിയാല്‍ ശമ്പളത്തില്‍ എട്ടു വര്‍ഷത്തോളം റിയാദിലെ ഈന്തപ്പന തോട്ടത്തില്‍ ജോലി ചെയ്ത തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റഫി അഹമ്മദിനു ശമ്പളം കൂട്ടി ചോദിച്ചപ്പോള്‍ ലഭിച്ചത് ഒട്ടകത്തെ മേയ്‌ക്കുന്ന ജോലി. കടുത്ത മാനസിക പീഡനം അനുഭവിച്ച റഫി സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്. ഒരുപാട് കഷ്‌ടപ്പെട്ടു, ഭക്ഷണവും വെള്ളവും പോലും കിട്ടാതെ ഒട്ടകം മേച്ച് നടന്നു. അമ്മ മരിച്ചപ്പോള്‍ പോലും നാട്ടില്‍ പോകാനായില്ലെന്ന് റഫി പറയുന്നു.

അവധികഴിഞ്ഞു തിരിച്ചെത്തിയ റഫി അഹമ്മദ് തനിക്കു കഴിഞ്ഞ എട്ടുവര്‍ഷമായി ലഭിക്കുന്ന 600 റിയാല്‍ ശമ്പളം കൂട്ടിനല്‍കണമെന്നു തന്റെ സ്‌പോണ്‍സറോട് അഭ്യര്‍ത്ഥിച്ചു.എന്നാല്‍  ശമ്പളം കൂട്ടുന്നതിന് പകരം മരുഭൂമിയില്‍  ഒട്ടകത്തെ മേയ്‌ക്കുന്ന ജോലിയാണ് സ്‌പോണ്‍സര്‍ നല്‍കിയത്. ഇതിനിടക്ക് എംബസിയെ സമീപിച്ചു രക്ഷപെടാനുള്ള ശ്രമം നടത്തി.എന്നാല്‍ എംബസിയിലേക്കുള്ള യാത്രാമധ്യേ ടാക്‌സി ഡ്രൈവര്‍ കൈയ്യിലുണ്ടായിരുന്ന രണ്ടായിരം റിയാല്‍ പിടിച്ചു വാങ്ങി അഹമ്മദിനെ  റോഡില്‍ ഉപേക്ഷിച്ചു.
 
ഇപ്പോള്‍  സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് നാട്ടിലേക്കുള്ള പോകാനുള്ള രേഖകള്‍ ശരിയാക്കുന്നത്. രേഖകളും വിമാന ടിക്കറ്റും ശരിയാക്കി രണ്ടു ദിവസത്തിനുള്ളില്‍ അഹമ്മദിനു നാട്ടിലേക്കു മടങ്ങാം എന്നാണ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ