മലബാർ സിമന്‍റ് അഴിമതി: വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തു

Published : Jul 09, 2016, 01:04 PM ISTUpdated : Oct 05, 2018, 02:58 AM IST
മലബാർ സിമന്‍റ് അഴിമതി: വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തു

Synopsis

മലബാർ സിമന്‍റ്സിന്‍റെ  ഡീലർഷിപ്പ് നൽകിയപ്പോൾ  മൂന്ന് ജില്ലകളിലെ  ചില വിതരണക്കാർക്ക് ഡിസ്കൗണ്ട് നൽകുക വഴി കമ്പനിക്ക് 2.70 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് എം.ഡിക്കും ഡപ്യൂട്ടി മാർക്കറ്റിംഗ് മാനേജർക്കുമെതിരെ  കേസ്സെടുത്തിരിക്കുന്നത്. എ.ഡി കെ.പത്മകുമാർ, ഡപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ ജി വേണുഗോപാൽ എന്നിവർ തങ്ങളുടെ ഇഷ്ടക്കാർക്ക് കൂടുതൽ സൗജന്യങ്ങൾ നൽകി. 

2004 മുതൽ 2013 വരെ കമ്പനിക്ക് ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകളിലാണ് മുൻ എം.ജി എം. സുന്ദരമൂർത്തി, ലീഗൽഓഫീസർ പ്രകാശ് ജോസഫ് ഫ്ലൈ ആഷ് വിതരണ കരാർ ഏറ്റെടുത്ത എ.ആ‌ർ.കെ വുഡ് ആന്‍ഡ് മെറ്റൽസ് എം.ഡി വി.എം രാധാകൃഷ്ണൻ, എ.ആർ.കെ കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ എസ് വടിവേലു എന്നിവർക്കെതിരെ കേസ്സെടുത്തത്.9 വർഷത്തേക്കായിരുന്നു വി.എം. രാധാകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി ഫ്ലൈ ആഷ് വിതരണ കരാർ ഏറ്റെടുത്തത്. 

എന്നാൽ പിന്നീട് കരാറിൽ നിന്നും കമ്പനി പിൻവാങ്ങി.52.45 ലക്ഷം രൂപയുടെ നഷ്ടം മലബാർ സിമന്‍റിന് ഉണ്ടാക്കിയെന്നതിനൊപ്പം ബാങ്ക് ഗ്യാരണ്ടി ആയി നൽകിയ 50 ലക്ഷം രൂപ തിരിച്ച് നൽകാൻ എ.ആർ.കെ വുഡ് ആർഡ് ആൻഡ് മെറ്റൽസ് തയ്യാറായില്ല. ഈ കേസിൽ  നേരത്തെ വിജിലൻസ് ത്വരിത പരിശോധന നടത്തിയിരുന്നെങ്കിലും എഫ്.ഐ.‌ആർ തയ്യാറാക്കിയില്ല. രണ്ട് കേസിലും എഫ്.ഐ.ആർ തയ്യാറാക്കി  തൃശ്ശൂർ വിജിലൻസ് കോടതിയിൽ സമർ‍പ്പിച്ചു.

മലബാർ സിമന്‍റ്സ് കേസിൽ വിജിലൻസ് കേസ്സെടുക്കാതിനിനെതിരെ  ഹൈക്കോടതിയിൽ നിന്നും നിശിത വിമർശം  വിജിലൻസിന് നേരെ ഉണ്ടായിരുന്നു. വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയർന്ന ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡി.വൈ.എസ്.പി സുകമാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്സന്വേഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ