തന്‍റേതെന്ന പേരില്‍ 52 സെക്സ് സി.ഡികള്‍ കൂടി പുറത്തുവരുമെന്ന് ഹര്‍ദിക് പട്ടേല്‍

Published : Nov 17, 2017, 09:17 AM ISTUpdated : Oct 05, 2018, 02:13 AM IST
തന്‍റേതെന്ന പേരില്‍  52 സെക്സ് സി.ഡികള്‍ കൂടി പുറത്തുവരുമെന്ന് ഹര്‍ദിക് പട്ടേല്‍

Synopsis

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിന്റേതെന്ന് കരുതുന്ന സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ വീണ്ടും ഹര്‍ദിക്. നേരത്തെ വന്നതിന് സമാനമായി 52ലധികം മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിടുമെന്നാണ് ഹര്‍ദിക് പട്ടേല്‍ ആരോപിക്കുന്നത്. അതേസമയം ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയം പുറത്തുകൊണ്ടുവരാന്‍ ഈ ദൃശ്യങ്ങള്‍ സഹായിച്ചെന്നും, അക്കാര്യത്തില്‍ ബി.ജെ.പിയോട് നന്ദി പറയുന്നതായും ഹര്‍ദിക് പരഹസിച്ചു.

ഇത് ഞങ്ങള്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. എന്നാല്‍ ഇത്തരം വ്യാജ ദൃശ്യങ്ങള്‍ കൊണ്ട് ഞങ്ങളെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ഹര്‍ദിക് പറഞ്ഞു.ദൃശ്യവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന നിലപാടിലാണ് ഹര്‍ദിക്. 

ഗുജറാത്ത് അസംബ്ലി തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടൊപ്പം തന്റെതെന്ന പേരില്‍ നഗ്ന ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിടുമെന്ന് ഹര്‍ദിക്  പറഞ്ഞിരുന്നു. 2017 മെയ് 16ന്  ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവുമാണ് വീഡിയോയില്‍ ഉള്ളത്. പ്രാദേശിക ചാനലുകളായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

അതേസമയം ബി.ജെ.പി കാര്യമായ പ്രതികരണങ്ങള്‍ക്കൊന്നും മുതിരാതെ മാറിനില്‍ക്കുന്നത് ശ്രദ്ധേയമായി. പട്ടേലിന്റെ സെക്‌സ് സി.ഡിയുമായി യാതൊരു ബന്ധവുമില്ലെന്നും, ചിത്രത്തിലില്ലാത്ത ബി.ജെ.പിയെ വലിച്ചിഴക്കരുതെന്നുമായിരുന്നു ബി.ജെ.പിയുട പ്രതികരണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്