ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലേക്ക്

Published : Aug 29, 2017, 06:38 AM ISTUpdated : Oct 05, 2018, 03:59 AM IST
ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലേക്ക്

Synopsis

ചെന്നൈ: അണ്ണാ ഡിഎംകെ എന്ന പാർട്ടി പേരിനും രണ്ടിലച്ചിഹ്നത്തിനും അവകാശമുന്നയിച്ച് നൽകിയ പരാതികളും സത്യവാങ്മൂലങ്ങളും പിൻവലിയ്ക്കാൻ ഇപിഎസ് - ഒപിഎസ് പക്ഷത്തെ നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. മന്ത്രിമാരായ പി തങ്കമണി, സി.വി. ഷൺമുഖം, ഡി.ജയകുമാർ എന്നിവരും രാജ്യസഭാ എംപി, വി. മൈത്രേയനും മുൻ എംപി മനോജ് പാണ്ഡ്യനുമാണ് ദില്ലിയിലെത്തുക. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്ന് ഇപിഎസ്-ഒപിഎസ് പക്ഷം വ്യക്തമാക്കി. ലയനവിവരം ഔദ്യോഗികമായി തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കാൻ കൂടിയാണ് ഈ സന്ദർശനം. എന്നാൽ ബിജെപി നേതാക്കളുൾപ്പടെയുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. 

സെപ്റ്റംബർ 12 നാണ് ശശികലയെ പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർക്കാൻ ഇപിഎസ്-ഒപിഎസ് പക്ഷം തീരുമാനിച്ചിരിയ്ക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ
വാക്ക് പാലിച്ച് മന്ത്രി എംബി രാജേഷ്; ഫിദമോൾക്ക് ഇനി പുതിയ റോഡ് വഴി സ്കൂളിൽ പോകാം;കുഞ്ഞു പരാതിക്ക് കാതോർത്ത മന്ത്രിക്ക് കയ്യടി