
പളനിസ്വാമി വിഭാഗത്തിനെതിരെ ആരോപണങ്ങളുമായി പനീര്‍ശെല്‍വം പക്ഷം ഇന്നും രംഗത്തെത്തി. ലയനം സംബന്ധിച്ച് പളനിസ്വാമി പക്ഷത്തില്‍ പല അഭിപ്രായങ്ങളാണെന്ന് ഒപിഎസ് പക്ഷ നേതാവ് കെ പി മുനുസാമി ആരോപിച്ചു.
ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നീ ആവശ്യങ്ങള്‍ ഒപിഎസ് പക്ഷം ആവര്‍ത്തിച്ചു.
എന്നാല്‍ ചര്‍ച്ചക്ക് മുമ്പ തന്നെ നിബന്ധനകള്‍ മുന്നോട്ട് വക്കുന്നത് ശരിയല്ലെന്ന് പളനിസ്വാമി പക്ഷം പ്രതികരിച്ചു. എപ്പോള്‍ വേണമെങ്കിലും ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്നും പളനിസ്വാമി പക്ഷം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam