മുംബൈയിൽ എയ്ഡ്സ്‍ മരണങ്ങള്‍; 3 വര്‍ഷത്തിനിടയില്‍ 35 ശതമാനം വർദ്ധന

Published : Nov 30, 2016, 08:22 PM ISTUpdated : Oct 04, 2018, 04:40 PM IST
മുംബൈയിൽ എയ്ഡ്സ്‍ മരണങ്ങള്‍; 3 വര്‍ഷത്തിനിടയില്‍ 35 ശതമാനം വർദ്ധന

Synopsis

പതിനൊന്നാം വയസിൽ ചതിയിൽപെട്ട് കാമാത്തിപുരയിൽ എത്തിയ പൂജയ്ക്ക് എയിഡ്സ് രോഗമാണെന്ന് തിരിച്ചറിഞ്ഞത് അഞ്ചുവർഷം മുൻപാണ്. മകനും രോഗമുണ്ട്. സന്നദ്ധപ്രവർത്തകരാണ് ഇവരെ മാസാമാസം ആശുപത്രിയിലെത്തിച്ച് മരുന്ന് വാങ്ങിനൽകുന്നത്.

അതേസമയം നഗരത്തിൽ എയിഡ്സ് രോഗം ബാധിച്ച ആയിരങ്ങളെ ആശുപത്രിയിലെത്തിക്കാൻ ഫലപ്രദമായ സംവിധാനങ്ങളില്ല. മുംബൈയിൽ മാത്രം 70,000ത്തോളം എയിഡ്സ് രോഗികളുണ്ടെന്നാണ് മുംബൈ ഡിസ്ട്രിക്ട് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക്. ഇതിൽ പകുതിപേർക്കും ചികിത്സ ലഭിക്കുന്നില്ല. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്.

ഈ സാഹചര്യത്തിലാണ് രോഗികളുടെ വിവരങ്ങളും ചികിത്സയുടെ വിശദാംശങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനായി രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിരിക്കുന്നത്. രോഗിയുടെ വിവരങ്ങൾ ആദ്യത്തെ ആപ്ലിക്കേഷനിൽ ക്രോഡീകരിക്കും. മരുന്നെടുക്കേണ്ട സമയത്തെക്കുറിച്ചും അടുത്തുള്ള എയിഡ്സ് കൺട്രോൾ കേന്ദ്രങ്ങളെക്കുറിച്ചും രോഗികൾക്ക് സമയാസമയം വിവരങ്ങളെത്തിക്കാനാണ് മറ്റൊരു ആപ്പ്. നാഷണൽ എയിഡ്സ് കണട്രോൾ സൊസൈറ്റിയാണ് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
'തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ല'; ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ്