ഇനിയും നഷ്ടപ്പെടുത്തിക്കൂട, റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണം: ഐലിന്റെ അമ്മ പറയുന്നു

Published : Nov 26, 2017, 02:58 PM ISTUpdated : Oct 05, 2018, 12:46 AM IST
ഇനിയും നഷ്ടപ്പെടുത്തിക്കൂട, റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണം: ഐലിന്റെ അമ്മ പറയുന്നു

Synopsis

കൊല്ലം:  റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്ന് ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ച ഐലിന്റെ അമ്മ റീന ആവശ്യപ്പെടുന്നു. അശാസ്ത്രീയമായ റോഡ് പണിയുടേയും പ്രകടനങ്ങളുടെയും പേരില്‍ ഇനിയൊരമ്മക്കും ദുഖമുണ്ടൈകരുതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ച അഞ്ചുവയസുകാരി ഐലിന്‍ പ്രകടനങ്ങളുടേയും തീരാത്ത റോഡ് പണിയുടേയും രക്ഷസാക്ഷിയാണ്. 

21-ാം തിയതിയാണ് പരുത്തുംപാറ നടുവേലില്‍ റിന്റെ റീന ദമ്പതികളുടെ മകള്‍ അഞ്ചുവയസുമാരി ഐലിന്‍ ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. വൈകിട്ട് ബന്ധുവീട്ടിലായിരുന്ന ഐലിന് ചുമയ്ക്ക് മരുന്ന് കൊടുത്തതാണ്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് റീന അവളെയുമെടുത്ത് റോഡിലേക്കൊടി.

അബ്ദുള്‍ സലാമെന്ന് കൊച്ചിക്കാരന്റെ വാഹനത്തിലാണ് ഇവര്‍ കയറിയത്. റോഡില്‍ നല്ല ഗതാഗതതിരക്കുണ്ടായിരുന്നു. കോടിമാതയില്‍ റോഡ് പണി നടക്കുകയായിരുന്നു. അവിടം കടക്കാന്‍ ഏറെ ബുദ്ധിമുട്ടി. പലരും വാഹനങ്ങള്‍ മാറ്റാന്‍  തയ്യാറായില്ല. നിലവിളിച്ചിട്ടും കെഎസ്ആര്‍ടിസി ബസുപോലും മാറിയില്ല. തുടര്‍ന്നായിരുന്നു വലിയ ഗതാഗതക്കുരുക്ക്. നഗരത്തിലെ പ്രകടനം കാരണം വാഹനങ്ങള്‍ക്ക് അനങ്ങാന്‍ കഴിയാത്ത അവസ്ഥ.

വെറും പത്ത് മിനിട്ട് കൊണ്ട് എത്തേണ്ട സ്ഥലത്ത് മുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് എത്തിയത്. തിരക്കുള്ള സമയത്തെ റോഡിലെ  പ്രകടനം മൂലം നഷ്ടപ്പെട്ടത് ഒരു പഞ്ചു ജീവന്‍. സ്വന്തം മടിയില്‍ കിടന്ന മകള്‍ മരിക്കുന്നത് കാണേണ്ട വന്ന അമ്മ റീന നമ്മോട് പറയുന്നത് ഇതാണ്

സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാകേസ് എടുത്തിരിക്കുകയാണ്. ഗതാഗതം തടസപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രകടനങ്ങള്‍ പാടില്ലെന്ന ആവശ്യത്തിന് നമ്മുടെ ജനാധിപത്യത്തോളം പഴക്കമുണ്ട്. ജീവന്‍ പൊലിഞ്ഞാലും കുടുങ്ങാത്ത രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഇനിയെങ്കിലും മാറിച്ചിന്തിക്കണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി