
ദില്ലി: അരുണാചല്‍ പ്രദേശില്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ പൈലറ്റടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ വെച്ചാണ് റഷ്യന്‍ നിര്‍മ്മിത എം.ഐ-17 വി5 വിമാനം തകര്‍ന്നുവീണത്.
കരസേന ക്യാമ്പിലേക്ക് സാധനമെത്തിക്കാന്‍ പോകുന്നതിനിടെയായിരുന്നു വിമാനം തവാങ് മേഖലയില്‍ തകര്‍ന്നു വീണത്. ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള മേഖലയാണ് ഇത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ 19 സെക്കന്‍റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam