
കൊച്ചി: മുൻമന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണിക്കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പുറത്തുവെച്ച് ഒത്തുതീർപ്പായെന്നും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ ഹർജിയുടെ ഭാവിയെ അടിസ്ഥാനപ്പെടുത്തിയാണ് എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കുമോയെന്നതിൽ തീരുമാനമാകുക. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാനുളള നീക്കത്തിനെതിരെ ബിജെപി നേതാക്കൾ ഉള്‍പ്പെടെയുളളവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam