എകെജിയുടെ കൊച്ചുമകള്‍ക്ക് പ്രണയസാഫല്യം

Published : Jan 21, 2018, 11:05 AM ISTUpdated : Oct 04, 2018, 07:04 PM IST
എകെജിയുടെ കൊച്ചുമകള്‍ക്ക് പ്രണയസാഫല്യം

Synopsis

കാസര്‍കോട്:   ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ എ.കെ.ജിയുടെ ചെറുമകള്‍ വിവാഹിതയാകുന്നു. കാസര്‍കോട് എം.പി. പി.കരുണാകരന്റെയും  ലൈലയുടെയും മകള്‍ ദിയ കരുണാകരനാണ് (20) പ്രണയ വിവാഹത്തിനൊരുങ്ങുന്നത്. വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പില്‍ ടി.പി.ഉസ്മാന്റെ മകന്‍ പി.മര്‍സാദ് ഹുസൈനാണ് വരന്‍. ഇരുപത്തിനാല് വയസ് പ്രായമുള്ള മര്‍സാദ് റെയിവെയില്‍ ടിക്കറ്റ് പരിശോധകനാണ്. 

തിരുവനന്തപുരത്ത് ഡിഗ്രി വിദ്യര്‍ത്ഥിനിയായ ദിയ ട്രൈന്‍ യാത്രക്കിടെയാണ് മര്‍സാദുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലെത്തിയ യാത്രകള്‍ രണ്ട് വീട്ടുകാരും അംഗീകരിക്കുകയായിരുന്നു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാര്‍ച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിരുന്നുമുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി