
ആഘോഷങ്ങള്‍ക്ക് വെടിക്കെട്ട് നിരോധിക്കണോ അതോ നിയന്ത്രിക്കണോ എന്നതില്‍ പൊതു അഭിപ്രായ രൂപീകരണത്തിന് ഇന്ന് സര്‍വകക്ഷി യോഗം ചേരും . പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം . യോഗതീരുമാനം സത്യവാങ്മൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.
പരവൂര്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് വെടിക്കെട്ടും ആന എഴുന്നള്ളിപ്പും തന്നെ നിരോധിക്കണമെന്ന് ശക്തമായ അഭിപ്രായം ഉയര്‍ന്നു .
വിവിധ സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു . നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന മറ്റൊരു അഭിപ്രായവുമുണ്ടായി . വിശ്വാസവും ആചാരവും പാരന്പര്യവും നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ തീരുമാനമെടുക്കാമെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് . ഇതില്‍ പൊതു അഭിപ്രായം രൂപീകരിക്കാനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത് .
പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ഏത് തരം അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെങ്കിലും സര്‍വകക്ഷി യോഗ തീരുമാനമാകും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുക.അപകടസ്ഥലത്തെ വീടുകള്‍ക്കുണ്ടായ നാശനഷ്ടം , കൃഷി നാശം , ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടും സര്‍വകക്ഷി യോഗം പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam