കണ്ണൂരില്‍ അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

Published : Nov 05, 2016, 12:53 PM ISTUpdated : Oct 04, 2018, 05:36 PM IST
കണ്ണൂരില്‍ അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

Synopsis

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം ചേര്‍ന്നത്. മന്ത്രിമാരായ എ.കെ ബാലനും കടന്നപ്പളളി രാമചന്ദ്രനും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രമുഖനേതാക്കളും യോഗത്തിനെത്തി. ഇനിയൊരു കൊലപാതകമുണ്ടായാല്‍ ഉത്തരവാദിത്തം ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടിക്കായിരിക്കുമെന്ന തീരുമാനമാണ് യോഗത്തില്‍ പ്രധാനമായും ഉണ്ടായത്. അക്രമം നടത്തുന്നവര്‍ക്ക് ഒരു പിന്തുണയും നല്‍കില്ലെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 24ന് ചേര്‍ന്ന സമാധാന യോഗത്തിലെടുത്ത തീരുമാനങ്ങളിലും ചര്‍ച്ച നടന്നു. ജില്ലാ പൊലീസ് മേധാവി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ പെരുമാറ്റച്ചട്ടത്തെച്ചൊല്ലി വിമ‌ര്‍ശനമുണ്ടായി. സമാധാനം സ്ഥാപിക്കാന്‍ പൊലീസെടുക്കുന്ന ഏകപക്ഷീയ നടപടികളെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സി.പി.എം ആവര്‍ത്തിച്ചു. എസ്‌.പിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നായിരുന്നു എ.കെ ബാലന്റെ മറുപടി. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്താണ് സംഘര്‍ഷ മേഖലകളില്‍ ശാന്തിയാത്ര നടത്തുക. ഇത് എവിടെയൊക്കയെന്നും എങ്ങനെയെന്നും പിന്നീട് തീരുമാനിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ