മാവേലിക്കരസഹകരണ ബാങ്ക് തിരിമറി പൂഴ്‌ത്താന്‍ മുന്‍മന്ത്രി സി എന്‍ ബാലകൃഷ്‌ണന്‍ ഇടപെട്ടു

Web Desk |  
Published : Jan 24, 2017, 05:35 AM ISTUpdated : Oct 04, 2018, 08:01 PM IST
മാവേലിക്കരസഹകരണ ബാങ്ക് തിരിമറി പൂഴ്‌ത്താന്‍ മുന്‍മന്ത്രി സി എന്‍ ബാലകൃഷ്‌ണന്‍ ഇടപെട്ടു

Synopsis

2015ലെ ഓഡിറ്റിംഗില്‍ കണ്ടെത്തിയ തിരിമറികള്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇടപെട്ട് പൂഴ്ത്തിയതിന് ഒപ്പം തിരിമറി കണ്ടെത്തിയ അസിസ്റ്റന്റ് ഡയറക്ടറെ നാല് ദിവസം കൊണ്ട് സ്ഥലം മാറ്റി. കൃത്രിമങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് 2015ല്‍ ഓഡിറ്റിംഗ് നടത്തിയ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണകുമാരിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

2014-15 ലെ ഓഡിറ്റിംഗില്‍ മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പക്ഷേ തിരിമറികള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ച അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണകുമാരിയമ്മയെ ക്രമക്കേട് കണ്ടെത്തി നാല് ദിവസത്തിനുള്ളില്‍ മന്ത്രി ഇടപെട്ട് സ്ഥലം മാറ്റി.

ഉത്തരവാദിത്വം പുതിയ ഉദ്യോഗസ്ഥന് കൈമാറുന്‌പോള്‍ കണ്ടെത്തിയ തിരിമറികള്‍ കൃഷ്ണകുമാരിയമ്മ അക്കമിട്ട് നിരത്തി വകുപ്പിനെ അറിയിച്ചു. പിന്നെ നേരിട്ടത് കടുത്ത ഭീഷണികള്‍.

വധ ഭീഷണി നേരിടുന്നുണ്ടെന്ന് മാവേലിക്കര സഹകരണ ബാങ്ക് സെക്രട്ടറി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ കൂറുമാറ്റം; 'ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നു, വിപ്പ് നൽകിയിട്ടില്ല', രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ