എടപ്പാടി-പനീര്‍സെല്‍വം പക്ഷങ്ങളെ വെല്ലുവിളിച്ച് ദിനകരന്റെ വമ്പന്‍ ശക്തിപ്രകടനം

Published : Aug 14, 2017, 10:01 PM ISTUpdated : Oct 04, 2018, 07:16 PM IST
എടപ്പാടി-പനീര്‍സെല്‍വം പക്ഷങ്ങളെ വെല്ലുവിളിച്ച് ദിനകരന്റെ വമ്പന്‍ ശക്തിപ്രകടനം

Synopsis

മധുര: അണ്ണാ ഡിഎംകെയില്‍ എടപ്പാടി-പനീര്‍സെല്‍വം പക്ഷങ്ങളെ വെല്ലുവിളിച്ച് മധുരയിലെ മേലൂരില്‍ ടിടിവി ദിനകരന്റെ വമ്പന്‍ ശക്തിപ്രകടനം.അരലക്ഷത്തിലധികം ജനങ്ങള്‍ അണിനിരന്ന എംജിആര്‍ അനുസ്മരണ പരിപാടിയില്‍ 23 എംഎല്‍എമാരും നാല് എംപിമാരും പങ്കെടുത്തു. അണ്ണാ ഡിഎംകെ എന്ന ദ്രാവിഡപാര്‍ട്ടിയ്‌ക്ക് ശശികലയുടെ മണ്ണാര്‍ഗുഡി കുടുംബവുമായുള്ള അഭേദ്യബന്ധം തെളിയിയ്‌ക്കുന്നതായിരുന്നു മധുരയിലെ മേലൂരില്‍ ടിടിവി ദിനകരന്‍റെ നേതൃത്വത്തില്‍ നടന്ന വമ്പന്‍ ശക്തിപ്രകടനം.

ദിനകരന് കയറാന്‍ വിലക്കുള്ള ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്തിന്‍റെ മാതൃകയിലൊരുക്കിയ വേദിയില്‍ അണിനിരന്നത് 20 എംഎല്‍എമാരും 3 സ്വതന്ത്രരും നാല് എംപിമാരും. ദിനകരനെത്തുന്നതു വരെ സെന്തില്‍ ബാലാജി നല്‍കിയ സ്വാഗതപ്രസംഗമൊഴിച്ചാല്‍ വേദിയില്‍ ഒരേയൊരു പ്രധാനപ്രാസംഗികന്‍ മാത്രം. അണ്ണാ ഡിഎംകെയുടെ ചരിത്രവും മണ്ണാര്‍ഗുഡി കുടുംബത്തിനും ശശികലയ്‌ക്കും ജയലളിതയുമായുള്ള ബന്ധവും എണ്ണിപ്പറഞ്ഞ് ടിടിവി ദിനകരന്‍.

അതേസമയം, കേന്ദ്രമന്ത്രി പദത്തെയും സംസ്ഥാന മന്ത്രിസഭയിലെ പദവികളെയും ചൊല്ലി പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കം നടക്കുന്നതിനാല്‍ ലയനനീക്കവും വൈകുകയാണ്. ഒപിഎസ് പക്ഷത്തെ എംപി മൈത്രേയന് കേന്ദ്രമന്ത്രിപദമുറപ്പാണെങ്കിലും മറ്റ് പദവികള്‍ എങ്ങനെ വീതം വെയ്‌ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ഒ പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്. ദിനകരന്റെ ശക്തിപ്രകടനവും ലയനനീക്കവും വിലയിരുത്തി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ആലോചന പ്രതിപക്ഷമായ ഡിഎംകെയും ഒരുവശത്ത് നടത്തുന്നുണ്ട്.

അതേസമയം, അധികാരത്തര്‍ക്കത്തെത്തുടര്‍ന്ന് ലയനം വൈകുന്ന സാഹചര്യത്തില്‍ ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ പൊതുരാഷ്‌ട്രീയസാഹചര്യം, പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അണികളുടെ വികാരം എന്നിവ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ