കുവൈത്തിലെ പൊതുമാപ്പ്; എംബസി അധികൃതര്‍ വിരളടയാളം എടുത്ത് തുടങ്ങി

Published : Feb 10, 2018, 01:31 AM ISTUpdated : Oct 05, 2018, 12:47 AM IST
കുവൈത്തിലെ പൊതുമാപ്പ്; എംബസി അധികൃതര്‍ വിരളടയാളം എടുത്ത് തുടങ്ങി

Synopsis

കുവൈത്ത്: കുവൈത്ത് പൊതുമാപ്പില്‍ എംബസി അധികൃതര്‍ വിരളടയാളം എടുത്ത് തുടങ്ങി. രേഖകള്‍ ഒന്നുമില്ലാത്തവരുടെ വിരലടയാളം എടുത്ത് പഴയ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണിതെന്ന് അധികൃതര്‍ അറിയിച്ചു. എംബസി അധികൃതരും, കുവൈത്ത് ഡെമസ്റ്റിക് ലേബര്‍ വിഭാഗവും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.

എംബസിയില്‍ നിന്ന് നല്‍കുന്ന ഔട്ട്പാസുകളില്‍ തുടക്കം മുതലേ ഡി.എല്‍.ഒയുടെ ക്ലീയറന്‍സും നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍, കുവൈത്ത് അധികൃതരുടെ പക്ഷം രേഖകള്‍ ഒന്നും ഇല്ലാത്തവരുടെ, വിരലടയാളം എടുത്ത് പഴയ വിവരങ്ങള്‍ ഇമിഗ്രേഷനില്‍ നിന്ന് ശേഖരിക്കണം. ഇത്തരത്തില്‍ നിരവധി ആളുകള്‍ എംബസി നല്‍കിയ ഔട്ട്പാസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്,എംബസി അധികൃതരുടെ ആവശ്യപ്രകാരമാണ് ഇമിഗ്രേഷന്‍ അധികൃതര്‍ സേവനം എംബസിയില്‍ വച്ചത്.

ഇത്തരത്തില്‍ വിരലടയാളം എടുക്കുന്നവര്‍ക്ക് തിരികെ കുവൈത്തിലെത്തുന്നതിന് വിലക്കില്ല. വിരലടയാളം അനുസരിച്ചു പുതിയ കോഡ് നമ്പര്‍ നല്‍കി അവര്‍ക്ക് ക്ലീയറന്‍സ് നല്‍കുന്നാണീത്. ഇതുവരെ ഔട്ട്പാസിന് 9000-അപേക്ഷകള്‍ വന്നതിതില്‍ 6500-ല്‍ അധികം ക്ലീയറനസ് അടക്കം എംബസിയില്‍ നിന്ന് കൊടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്റെ സാന്ത്വന മാതൃക: പ്രതിഫലമില്ലാതെ ഒരു ലക്ഷത്തിലേറെ പേർ കൈകോർത്ത പാലിയേറ്റീവ് കെയർ പദ്ധതി; റിയൽ കേരള സ്റ്റോറി
'സിപിഎം ഓഫീസിൽ ഇത്രയും കാലം തറവാട്ടിൽ പിറന്ന സ്ത്രീകളല്ലേ കയറിയത്'? മണ്ണാർക്കാട് ഏരിയ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ മഹിളാ അസോസിയേഷൻ