
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ മച്ചൽ സെക്ടറിൽ പാകിസ്ഥാൻ സേന നടത്തിയ വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. അതേസമയം സോപ്പാറിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു.
അതിര്‍ത്തിയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയും പാകിസ്ഥാനും ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഒരാഴ്ചയ്ക്കിടെ 16 തവണ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചതിനാണ് ഇന്ത്യയുടെ പ്രതിഷേധം. ഇന്നലെ ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ പ്രത്യാക്രമണത്തിൽ 10 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാലു നാട്ടുകാരാണ് മരിച്ചതെന്നാണ് പാകിസ്ഥാന്‍റെ ആരോപണം.
സാപ്പോറിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam