പ്രതിരോധ കുത്തിവെയ്പ്പുകള്‍ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതാണ്. അതിനോടൊപ്പം മറ്റേതെങ്കിലും തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ല. എന്നാല്‍ കുത്തിവെയ്പ്പിനെതിരെ കാമ്പയിന്‍ നടത്തിക്കൊണ്ട് ആരെങ്കിലും രംഗത്ത് വരുന്നത് ഇനി ശ്രദ്ധയില്‍ പെട്ടാല്‍ നിയമ നടപടികളിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.