തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും; നാളെ ബലി പെരുന്നാള്‍

Published : Aug 31, 2017, 07:59 AM ISTUpdated : Oct 05, 2018, 02:02 AM IST
തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും; നാളെ ബലി പെരുന്നാള്‍

Synopsis

മക്ക: ഇന്ന് അറഫാ സംഗമം. തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍ നിന്ന് അറഫയിലേക്ക് ഒഴുകുകയാണ്. മിനായിലെ കല്ലേറ് കര്‍മം നാളെ ആരംഭിക്കും. നാളെയാണ് ബലിപ്പെരുന്നാളും

ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമത്തിനുള്ള ഒരുക്കത്തിലാണ് ദശലക്ഷക്കണക്കിനു തീര്‍ഥാടകര്‍. ഇന്നലെ മിനായില്‍ എത്തിയ തീര്‍ഥാടകര്‍ അര്‍ദ്ധരാത്രിയോടെ തന്നെ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. മിനായില്‍ നിന്നും ഏതാണ്ട് 13 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മെട്രോ സര്‍വീസിലും, ബസുകളിലും, നടന്നുമാണ് തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകരുടെ അറഫയിലേക്കുള്ള യാത്ര ഇന്നലെ രാത്രി മുതല്‍ സുഗമമായി നടക്കുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ്കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്ന 33 സര്‍വീസ് ഏജന്‍സികളില്‍ പതിനെട്ടു ഏജന്‍സികള്‍ക്ക് കീഴിലുള്ള തീര്‍ഥാടകാര്‍ക്ക് മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്താം.

ഇന്ന് ഉച്ചമുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് അറഫാ സംഗമം. ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേ സമയം അനുഷ്‌ടിക്കുന്ന കര്‍മം കൂടിയാണ് അറഫാ സംഗമം. ഉച്ചയ്‌ക്ക് അറഫയിലെ നമിറാ പള്ളിയില്‍ നമസ്കാരവും ഖുതുബയും നടക്കും. പ്രവാചകന്‍ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ച ജബലുറഹ്മ പര്‍വതം തീര്‍ഥാടകരെ കൊണ്ട് നിറയും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ത്ഥനകളുമായി ഹാജിമാര്‍ അറഫയില്‍ കഴിയും. ശേഷം മുസ്ദലിഫയിലേക്ക് നീങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു: സതീശൻ