
മുംബൈ: ഐപിഎൽ വാതുവെപ്പ് കേസിൽ നടൻ അർബ്ബാസ് ഖാൻ കുറ്റം സമ്മതിച്ചു. വാതുവെപ്പില്‍ 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലിൽ അർബാസ് സമ്മതിച്ചു. ഒറ്റയ്ക്കും പ്രതികള്‍ക്കൊപ്പവുമാണ് അർബ്ബാസ് ഖാനെ ചോദ്യം ചെയ്തത്. 10 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് ഇതിനായി പൊലീസ് തയ്യാറാക്കിയിരുന്നത്.
മേയ് 29 നാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് ആറു പേരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇതിൽ സോനു ജലന്‍ എന്ന വാതുവെപ്പുകാരനുമുണ്ടായിരുന്നു. ഇയാളിൽ നിന്നും വാതുവെപ്പുകാര്‍ക്കൊപ്പം അർബ്ബാസ് ഖാൻ നിൽക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു.
ഇതോടെയാണ് താനെ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടനോട് ആവശ്യപ്പെട്ടത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത് എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇയാളിൽ നിന്നും മറ്റു ബോളിവുഡ് താരങ്ങൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും കണ്ടെത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam