സോഷ്യല്‍ മീഡിയ വഴി പരാതി ഉന്നയിക്കുന്ന സൈനികര്‍ക്കെതിരെ നടപടി: കരസേന മേധാവി

Published : Jan 15, 2017, 09:41 AM ISTUpdated : Oct 05, 2018, 04:07 AM IST
സോഷ്യല്‍ മീഡിയ വഴി പരാതി ഉന്നയിക്കുന്ന സൈനികര്‍ക്കെതിരെ നടപടി: കരസേന മേധാവി

Synopsis

ദില്ലി: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സോഷ്യല്‍ മീഡിയ വഴി പരാതി ഉന്നയിക്കുന്ന സൈനികര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ സൈനികര്‍ അനുഭവിക്കുന്ന ദുരവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ പ്രസിദ്ദീകരിച്ച ജവാന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കരസേന മേധാവി പറഞ്ഞു. കരസേനാ ദിനത്തില്‍ സംസാരിക്കവേ ആണ് ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത പരിപ്പ് കറിയും കരിഞ്ഞ ചപ്പാത്തിയും മാത്രമാണ് ഭക്ഷണമെന്നും ആവശ്യത്തിന് സൗകര്യങ്ങള്‍ ജവാന്മാര്‍ക്ക് നല്‍കുന്നില്ലെന്നും തേജ് ബാഹാദൂര്‍ യാദവ് എന്ന ബിഎസ്എഫ് ജവാന്‍ വീഡിയോയിലൂടെ വെളിപ്പെടുത്തിയതിന് തൊട്ടുപുറകെ ചില കരസേനാ ജവാന്മാരും സൈന്യത്തിലെ വിവേചനത്തിന്റെ വീഡിയോ പ്രസിദ്ദീകരിച്ചിരുന്നു.

ഇതിനെ ശക്തമായി വിമര്‍ശിച്ചാണ് കരസേന മേധാവി ബിപിന്‍ റാവത്ത് രംഗത്തെതിയിരിക്കുന്നത്.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ വീഡിയോ പുറത്ത് വിട്ടത് അച്ചടക്കലംഘനമാണെന്നും ജവാന്മാരുടെ മുന്‍കാല പ്രവര്‍ത്തനം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് കരസേന ദിനത്തില്‍ സംസാരിക്കവേ അറിയിച്ചു.

കരസേന ദിനത്തോടനുബന്ധിച്ച് ജനറല്‍ ബിബിന്‍ റാവത്തിന് പുറമെ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോയ,നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാമ്പ എന്നിവര്‍ അമര്‍ജവാന്‍ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി..വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു..കരസേനക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ആശംസയര്‍പ്പിച്ചു.സൈനികരുടെ ധൈര്യത്തേയും വിലമതിക്കാനാകാത്ത സേവനങ്ങളേയും ആദരിക്കുന്നെന്നും സൈനികര്‍ രാജ്യത്തിന് വേണ്ടി നടത്തിയ ജീവത്യാഗങ്ങളെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നെന്നും നരേന്ദ്രമോദി പറഞ്ഞു.

അതേസമയം, ബിഎസ്എഫ് ജവാന്റെ വീഡിയോ ഫലം കണ്ട് തുടങ്ങിയെന്ന് ഇതിനോടകം ചില ജവാന്മാര്‍ പ്രതികരിച്ച് തുടങ്ങി.തേജ് ബഹാദൂര്‍ യാദവ് നടത്തിയത് ധീരമായ പ്രവര്‍ത്തിയാണെന്നും സൗകര്യങ്ങള്‍ മെച്ചപ്പെട്ട് തുടങ്ങിയെന്നും ജവാന്മാര്‍‍ പറയുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ