കശ്‌മീരില്‍ ഹിസ്ബുല്‍ കമാന്‍ഡറെ സൈന്യം വെടിവെച്ചുകൊന്നു

Web Desk |  
Published : Sep 10, 2017, 01:10 PM ISTUpdated : Oct 05, 2018, 03:16 AM IST
കശ്‌മീരില്‍ ഹിസ്ബുല്‍ കമാന്‍ഡറെ സൈന്യം വെടിവെച്ചുകൊന്നു

Synopsis

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ താരിഖ് അല്‍ ഭട്ടിനെ സൈന്യം വെടിവെച്ചു കൊന്നു. ഷോപിയാനില്‍ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടിലിലാണ് ഭട്ട് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ സൈന്യം പിടികൂടി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, ഇന്ന് സൈനിക നേതൃത്വവുമായി കശ്മീരിലെ സുരക്ഷ വിലയിരുത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാജ് നാഥ് സിംഗ് കശ്മീരിലെത്തിയത്. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തുന്നുണ്ട്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പ്രതിനിധി സംഘവും ഇന്ന് കശ്മീരിലെത്തുന്നുണ്ട്. പി ചിദംബരം, ഗുലാംനബി ആസാദ്, അംബികാ സോണി എന്നിവരാണ് സംഘത്തിലുള്ളത്. കശ്മീര്‍ വിഷയം സംബന്ധിച്ച നയരൂപീകരണമാണ് സമിതിയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംഘം ചര്‍ച്ച നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം