വിവാഹത്തട്ടിപ്പ് പ്രതി അറസ്റ്റില്‍

Published : Jul 12, 2016, 05:37 PM ISTUpdated : Oct 05, 2018, 12:16 AM IST
വിവാഹത്തട്ടിപ്പ് പ്രതി അറസ്റ്റില്‍

Synopsis

കോഴിക്കോട്: മുപ്പതോളം വിവാഹ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ . കണ്ണൂ‍ർ പയ്യന്നൂർ സ്വദേശിയായ ആന്റണി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.  വ്യാജ ഫോട്ടോകളുപയോഗിച്ച് വിവാഹാലോചനകൾ നടത്തുന്ന ഇയാൾ ഇന്ത്യൻ ഹോക്കി ക്യാപ്റ്റ്യൻ ശ്രീജേഷിന്റെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്താനും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

അനാഥനാണെന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നും കാണിച്ച് ആന്റണി ബിജു പത്രത്തിൽ പരസ്യം നൽകും. ഇത് കണ്ട് ബന്ധപ്പെടുന്ന യുവതികളിൽ നിന്ന് ഇയാൾ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു പതിവ്.

പതിനാലാം വയസ്സിൽ നാടുവിട്ട ബിജു എറണാകുളത്ത് താമസിക്കുന്പോൾ വിവാഹ തട്ടിപ്പിനെ കുറിച്ച് പത്രത്തിൽ വന്ന വാർത്ത കണ്ടാണ് അത് പോലെ അനുകരിക്കാൻ തുടങ്ങിയത്.

കൊല്ലം, മലപ്പുറം, കണ്ണൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ഇയാ‌ൾ കല്ല്യാണം കഴിച്ചിട്ടുണ്ട്. കണ്ണൂർ പൊലീസ് ഇയാളെ ഒരിക്കൽ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഓരോ യുവതികളെയും ബന്ധപ്പെടാൻ ഇയാൾ ഓരോ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. സിം എടുക്കുന്നതിനായി കളഞ്ഞ് കിട്ടിയ തിരിച്ചറിയൽ കാർഡും പ്രശസ്തരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിക്കും.
അവസാനമായി ഇയാൾ യുവതികൾക്ക് അയച്ച് കൊടുത്തത് ഇന്ത്യൻ ഹോക്കി താരം ശ്രീജേഷിന്റെ ചിത്രങ്ങളാണ്. മാനന്തവാടിയിൽ താമസിച്ചിരുന്നു ബിജുവിന് രണ്ട് പെൺമക്കളുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ഇയാൾ ആർഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നടക്കാവ് എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, 'ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം'
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ