
ദില്ലി: വൃക്കരോഗം ഗുരുതരമായതിനെ തുടര്‍ന്ന് ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു.
അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് ജെയ്റ്റലിയെ ഔദ്യോഗിക വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. 65-കാരനായ ജെയ്റ്റലിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് ഡോക്ടര്‍മാരുട തീരുമാനം. എന്നാല്‍ ശസ്ത്രക്രിയയുടെ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് ഉടനെയുണ്ടാവും എന്നാണ് സൂചന.
രോഗം ഗുരുതരമായ കാരണം രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജെയ്റ്റലി ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴച്ച തൊട്ട് അദ്ദേഹം ഓഫീസിലേക്കും വന്നിട്ടില്ല. ആരോഗ്യനില വഷളായതിനാല്‍ താനിപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്ന് ജെയ്റ്റലി തന്നെയാണ് കഴിഞ്ഞ ആഴ്ച്ച ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam