അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പേരിന് പോലും പ്രവര്‍ത്തിക്കാതെ റോഡ് സേഫ്ടി അതോറിറ്റി

Published : Nov 22, 2017, 10:30 AM ISTUpdated : Oct 05, 2018, 12:42 AM IST
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പേരിന് പോലും പ്രവര്‍ത്തിക്കാതെ റോഡ് സേഫ്ടി അതോറിറ്റി

Synopsis

തിരുവനന്തപുരം: വാഹനങ്ങളുടെ എണ്ണം മാത്രമല്ല ദിനം പ്രതി ഉണ്ടാകുന്ന വാഹാനപകടങ്ങളുടേയും ഞെട്ടിപ്പിക്കുന്ന കണക്കാണ് കൊച്ച് കേരളത്തിന് പറയാനുള്ളത്. രാജ്യത്താകെ നടക്കുന്ന അപകടങ്ങളുടെ പത്ത് ശതമാനവും കേരളത്തിൽ നിന്നായിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാറിന് പദ്ധതി ഒന്നുമില്ല. റോഡപകടങ്ങളുടെ നിരക്ക് കുറക്കാനായി രൂപീകരിച്ച റോഡ് സേഫ്ടി അതോറിറ്റിയാകട്ടെ പേരിന് പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥയിലുമാണ്.

റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കാൻ 2006 ലാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് സേഫ്ടി അതോറിറ്റിക്ക് രൂപം നൽകിയത്. ട്രാഫിക് ബോധവത്കരണം മുതൽ റോഡിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ വരെ പലവിധ ഉത്തരവാദിത്തങ്ങൾ.സംസ്ഥാനത്ത് റോഡുകളില്‍ മനുഷ്യജീവന്‍ പൊലിയുന്നത് തുടര്‍ക്കഥയാകുമ്പോഴും അപകടങ്ങള്‍ തടയാനായി ചുമതലപ്പെട്ട റോഡ് സുരക്ഷ അതോറിറ്റിക്ക് വകയിരുത്തിയ തുകയില്‍ 52 കോടിയോളം രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ പറയുന്നത്.

മോട്ടോര്‍ വാഹന സെസ്സ് കോമ്പൗണ്ടിംഗ് ഫീസ് എന്നിവ വഴിയാണ് ഫണ്ടെത്തുന്നത്. ജില്ലാതലസമിതികൾ പോലും സംസ്ഥാനത്ത് നി‍ര്‍ജ്ജീവാവസ്ഥലിലാണ്.
രാജ്യത്തെ ജനസംഖ്യയിൽ കേരളത്തിന്റെ വിഹിതം വെറും മൂന്ന് ശതമാനമാണ്. റോഡപകടങ്ങളുടെ കണക്കെടുത്താൽ പക്ഷെ  പത്ത് ശതമാനവും കേരളത്തിൽ നിന്നാണ്.

പ്രതിദിനം നിരത്തിലോടുന്നത് ഒരു കോടി വാഹനങ്ങളെന്നാണ് കണക്ക്. വര്‍ഷമുണ്ടാകുന്നത് ശരാശരി 40000 വാഹനാപകടങ്ങളും.  ദിവസം ശരാശരി 11 പേര്‍ മരിക്കുന്നു 120 പേര്‍ക്ക് പരിക്കേൽക്കുന്നു. 2016 ൽ 39420 വാഹനാപടങ്ങൾ. 4287 മരണം. 44108 പേര്‍ക്ക് പരിക്ക്. ഈ വര്‍ഷം ഏപ്രിൽ വരെ മാത്രം 13000 അപകടം. 1330 പേര്‍ക്ക് ജീവൻ നഷ്ടമായി. അതായത് നാറ്റ് പാക്കിന്റെ കണക്കനുസരിച്ച് കേരളത്തിൽ മൂന്നാമത്തെ വലിയ മരണകാരണം റോഡപകടങ്ങളാണെന്നാണ്.

വാഹനങ്ങളുടെ പെരുപ്പത്തിനൊപ്പം  റോഡുകളുടെ നിലവാര ത്തകര്‍ച്ചയും അപകടങ്ങൾക്ക്  കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിൽ മാത്രമല്ല അപകടരഹിതമായ യാത്രക്കുള്ള ബോധവത്കരണത്തിലും സര്‍ക്കാര്‍ സംവിധാനങ്ങൾ വരുത്തുന്നത് വൻ വീഴ്ചയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ