ഉത്തരേന്ത്യയിൽ കനത്ത മഴ: അസമിലും ബീഹാറിലും പ്രളയം

Published : Jul 30, 2016, 06:58 AM ISTUpdated : Oct 04, 2018, 07:55 PM IST
ഉത്തരേന്ത്യയിൽ കനത്ത മഴ: അസമിലും ബീഹാറിലും പ്രളയം

Synopsis

അസം, ബീഹാർ തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നു. അസമിൽ 18 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബീഹാറിലും അസമിലുമായി പ്രളയക്കെടുതിൽ മരിച്ചവരുടെ എണ്ണം 50 കടന്നു..സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അസമിൽ സന്ദർശനം നടത്തുകയാണ്.

കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്യുന്ന ശക്തമായ മഴയ്ക്ക് ഉത്തരേന്ത്യയിൽ ഇനിയും ശമനമുണ്ടായിട്ടില്ല. അസം, ബീഹാർ, അരുണാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളെയാണ് മഴ രൂക്ഷമായി ബാധിച്ചത്. അസമിലും ബീഹാറിലും പ്രളയക്കെടുതിയിൽ അമ്പതിലധികം ആളുകൾക്ക് ജീവൻ നഷ്‍ടപ്പെട്ടു. അസമിൽ 18ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. രണ്ടരലക്ഷത്തോളം ആളുകൾ ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടി. 23ലധികം ജില്ലകൾ വെള്ളത്തിനടിയിലാണ്. കാസിരംഗ നാഷണൽ പാർക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് കാണ്ടാമൃഗങ്ങളും മാനുകളുമടക്കം നിരവധി മൃഗങ്ങൾ ചത്തു. ബ്രഹ്മപുത്രയും പോഷക നദികളുമടക്കം ഒമ്പത് നദികൾ കരകവിഞ്ഞൊഴുകുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും ശക്തമായ മഴയ്‍ക്കു സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് സ്ഥിതിഗതികൾ രൂക്ഷമാക്കും.ദുരന്തനിവാരണ സേനയും കരസേനയും രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്..കഴിഞ്ഞ പത്ത് വർഷത്തിനിടെ അസം കണ്ട ഏറ്റവും ശക്തമായ പ്രളയമാണിത്.. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അസമിലെത്തി..പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിക്കുന്നുണ്ട്..മുഖ്യമന്ത്രി സർബാനന്ദ സോനാവാളുമായി അദേഹം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും..  ബീഹാറിനേയും പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ട്..നാല് ലക്ഷത്തോളം ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു...പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി; വിമർശനവുമായി കോൺ​ഗ്രസ്
ഇന്ത്യക്കെങ്ങനെ യുറേനിയം നൽകും? ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് പാകിസ്ഥാൻ, കാനഡയുമായുള്ള കരാറിനെതിരെ രംഗത്ത്