മാളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം

Web Desk |  
Published : Jun 10, 2018, 12:15 AM ISTUpdated : Jun 29, 2018, 04:06 PM IST
മാളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം

Synopsis

മാളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം

മാളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. കാവനാട്ട് വാഹനാപകടത്തിൽപെട്ട ഗുണ്ടാസംഘത്തിന് സഹായം വാഗ്ദനം ചെയ്ത യുവാവിനാണ് ക്രൂരമായ മർദ്ദനമേറ്റത്. യുവാവിന് അഭയം നൽകിയ വീടിന്റെ വാതിൽ വെട്ടി നശിപ്പിച്ച സംഘം പൊലീസ്  എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു.

മാള കാവനാട്ടിലാണ്  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകൾ അഴിഞ്ഞാടിയത്.  പ്രതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയം ഇതുവഴിയെത്തിയ അഭീഷ് കാര്യം തിരക്കി. ഇത് ഇഷ്ടപ്പെടാത്ത പ്രതികള്‍ അഭീഷിനോട് തട്ടിക്കറി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഗുണ്ടകള്‍  അഭീഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു.  

ഒച്ചയും ഭഹളവും കേട്ട് സമീവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതിനിടയിൽ അഭീഷ് സമീപത്തെ ഒരു വീടിൻറെ മതിൽ ചാടികടന്നതിനാൽ ജീവൻ നഷ്ടപ്പെട്ടില്ല. പിന്നീട് ഗുണ്ടകൾ ഈ വീട്ടിന്റെ മതിലിലും ഗേറ്റിലും വടിവാളുകൊണ്ട് വെട്ടുകയും അഭീഷിനെ ഇറക്കി വിടാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയും ചെയ്തു.

അരമണിക്കൂറോളം പ്രതികള്‍ അകാരണമായി അഭീഷിനെ മര്‍ദ്ദിച്ചു. പ്രതികളെ മുൻപരിചയമില്ലെന്ന് അഭീഷ് പൊലീസിനെ അറിയിച്ചു. പ്രതികള്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതെസമയം വിവരം അറിയിച്ച് ഏറെ വൈകിയാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓയൂർ തട്ടിക്കൊണ്ടുപോകൽ: നിരപരാധിയായ സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്
ഒറ്റപ്പെട്ട ഇറാൻ്റെ പ്രത്യാക്രമണം ഭയന്ന് നടപടി, ജാഗ്രതയോടെ ഇസ്രായേൽ; രാജ്യത്തെ എല്ലാ ആശുപത്രികളും ഒഴിപ്പിച്ചു, രോഗികളെ മാറ്റി