മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : Aug 20, 2017, 09:59 PM ISTUpdated : Oct 04, 2018, 05:58 PM IST
മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

ലക്നോ: മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായ നാല് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോയതാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ട്രാക്കുകളില്‍ പണി നടക്കുന്ന വിവരം അറിയാതിരുന്ന  ലോക്കോ പൈലറ്റ് അറ്റക്കുറ്റപ്പണി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നായിരുന്നു റെയില്‍വേയുടെ കണ്ടെത്തല്‍.

ഉത്തരവാദികള്‍ക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍ബോര്‍ഡ് ചെയര്‍മാന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഒരാളെ സ്ഥലംമാറ്റി. രണ്ടുപേര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി. സീനിയര്‍ ഡിവിഷണല്‍ എഞ്ചിനയര്‍ അടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍. റെയില്‍വേയുടെ വടക്കന്‍ മേഖല റെയില്‍വേ മാനേജര്‍, ദില്ലി ഡിവിഷണല്‍ മാനേജര്‍ എന്നിവര്‍ക്കാണ് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്.

വടക്കന്‍ റെയില്‍വേ ട്രാക്ക് എഞ്ചിനിയറിംഗ് മേധാവിയ്‌ക്കാണ് സ്ഥലം മാറ്റം.  ഇവര്‍ക്കെതിരെ  പൊലീസ് കേസെടുക്കുകയും ചെയ്തു.  അശ്രദ്ധകൊണ്ടുള്ള മരണം, സ്വത്തുക്കള്‍ക്ക് നാശനഷ്‌ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചമുത്തിയത്.  ഉത്തര്‍പ്രദേശിലെ പുരിയില്‍ നിന്ന് ഹരിദ്വാറിലേക്ക് പോയ ഉത്കല്‍ എക്‌സ്‌പ്രസ് മുസഫര്‍നഗറില്‍ പാളം തെറ്റിമറിഞ്ഞ് 23 പേരാണ് ഇന്നലെ മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ
സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ