സര്‍ക്കാറിന്റെ അനാസ്ഥ; ആയൂര്‍വ്വേദ ഔഷധക്കമ്പനികള്‍ കേരളം വിടുന്നു

Web Desk |  
Published : Apr 23, 2018, 05:15 PM ISTUpdated : Jun 08, 2018, 05:51 PM IST
സര്‍ക്കാറിന്റെ അനാസ്ഥ; ആയൂര്‍വ്വേദ ഔഷധക്കമ്പനികള്‍ കേരളം വിടുന്നു

Synopsis

രണ്ടു മാസത്തിനുള്ളില്‍ ലൈസൻസ് നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇത് നടപ്പാക്കിയിട്ടില്ലെന്ന് ആയൂര്‍‍വേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷൻ കുറ്റപ്പെടുത്തുന്നു.

തൃശ്ശൂര്‍: ലൈസൻസ് പുതുക്കി നല്‍കാത്തതിനാല്‍ ആയൂര്‍വേദ ഔഷധനിര്‍മ്മാണ കമ്പനികള്‍ കേരളം വിടാനൊരുങ്ങുന്നു. ഈ മാസം 30നകം തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന നിലപാടിലാണ് ഔഷധനിര്‍മ്മാണ കമ്പനികള്‍. സംസ്ഥാനത്ത് ലൈസൻസിങ്ങ് അതോറിറ്റി ഇല്ലെന്ന കാരണത്താലാണ് കമ്പനികളുടെ അപേക്ഷ സര്‍ക്കാര്‍ നിരസിക്കുന്നത്.

സംസ്ഥാനത്ത് ആകെ 680 ആയൂര്‍വേദ ഔഷധ നിര്‍മ്മാണ യൂണിറ്റുകളാണുളളത്. ഓരോ വര്‍ഷവും ഇവര്‍ ലൈസൻസ് പുതുക്കി വാങ്ങണം. പതിവുപോലെ ഇത്തവണയും ലൈസന്‍സ് പുതുക്കാന്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. രണ്ടു മാസത്തിനുള്ളില്‍ ലൈസൻസ് നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇത് നടപ്പാക്കിയിട്ടില്ലെന്ന് ആയൂര്‍‍വേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷൻ കുറ്റപ്പെടുത്തുന്നു. ലൈസൻസ് കിട്ടാത്തതിനാല്‍ പല കമ്പനികളും പ്രവര്‍ത്തനം ഇതിനോടകം നിര്‍ത്തിവെച്ചു. ചെറുകിട നിര്‍മ്മാതാക്കള്‍ ആത്മഹത്യയുടെ വക്കിലാണെന്നും സംഘടന വ്യക്തമാക്കി. പലവട്ടം ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനെതിരെ വരുംദിവസങ്ങളില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ