സ്വദേശി ജീന്‍സുമായി ബാബാ രാംദേവിന്‍റെ ' പതഞ്ജലി പരിധാന്‍'

Web Desk |  
Published : Jun 15, 2018, 10:15 AM ISTUpdated : Jun 29, 2018, 04:10 PM IST
സ്വദേശി ജീന്‍സുമായി ബാബാ രാംദേവിന്‍റെ ' പതഞ്ജലി പരിധാന്‍'

Synopsis

സ്വദേശി ജീന്‍സുമായി ബാബാ രാംദേവ് പരിധാന്‍ ജീന്‍സ് ഉടന്‍

ദില്ലി: സ്വദേശി സിംകാര്‍ഡ്, സ്വദേശി വാട്സ്ആപ് തുടങ്ങിയവയ്ക്ക് പിന്നാലെ സ്വദേശി ജീന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബാ രാംദേവ്. ബാബരാംദേവിന്‍റെ വസ്ത്ര ബ്രാന്‍റായ പരിധാന്‍ സ്വദേശീയ ജീന്‍സുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ജീന്‍സ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സൗകര്യപ്രധമായ തരത്തിലാണ് തയ്യാറാക്കുന്നത്.

മറ്റ്  പരിധാന്‍ ഉത്പന്നങ്ങളായ ബെഡ്ഷീറ്റ്, യോഗ വെയര്‍, സ്പോര്‍ട്സ് വെയര്‍, തുടങ്ങിയവ ഇന്ത്യന്‍ സംസ്കാരത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയവയാണ്. വീടുകളിലാണ് പരിധാന്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയെന്നും ബാബരാംദേവിന്‍റെ പതഞ്ജലിയുടെ മാനേജിംഗ് ഡയറക്ടറും സഹ സ്ഥാപകനുമായി ആചാര്യ ബാലകൃഷ്ണ ഒരു ടെലിവഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

ഇന്ത്യന്‍ സംസ്കാരത്തിന് ചേരുന്ന തരത്തിലുള്ള സ്വദേശി ഉത്പന്നങ്ങളാണ് പരിധാന്‍ പുറത്തിറക്കാന്‍ പോകുന്നത്. രാജ്യത്തുടനീളം നൂറോളം ബ്രാഞ്ചുകള്‍ തുറക്കാനും പരിധാന്‍ ലക്ഷ്യമിടുന്നു. പാശ്ചാത്യ ട്രെന്‍റുകളെ പിന്‍പറ്റിയുള്ള നിലവിലെ ജീന്‍സുകളില്‍നിന്ന് വ്യത്യസ്തമായിരിക്കം പരിധാന്‍ ജീന്‍സ്. ജീന്‍സ് ഒരു വിദേശ വസ്ത്രമാണ്. ഒന്നുകില്‍ ഇത് ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവയെ സ്വദേശി വല്‍ക്കരിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ജീന്‍സ് വളരെ  സാധാരണമായതിനാല്‍ ഉപേക്ഷിക്കുക സാധ്യമല്ല. അതിനാല്‍ പരിധാന്‍ ജീന്‍സ് സ്വദേശി വല്‍ക്കരിക്കപ്പെട്ടതാണെന്നും ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ എറണാകുളത്ത് പ്രതിഷേധം
വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം