
അഹമ്മദാബാദ്: വീടിന് പുറത്തുകടന്നതിന് മുസ്ലീം സ്ത്രീയുടെ കൈവിരലുകള്‍ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ അറുത്തു മാറ്റിയതായി ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്യുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലിയിലെ ചഹ്ത്രാലിലെ ടൗണിലാണ് സംഭവം. റോഷന്‍ബി സയ്ദിനും (52) മകന്‍ ഫര്‍സാനും (32) നേരെയാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണമെന്നാണ് ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്യുന്നത്.
റോഷന്‍ബിയുടെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റിയത്. ആക്രമണത്തില്‍ മകന്‍റെ തലയോട്ടിക്കും കൈകള്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. ഇരുവരും ആശുപത്രിയിലാണ്. കന്നുകാലികളെ മേക്കാനായി പോയ ഇവരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ആക്രമിക്കുകയായിരുന്നെന്നും പാല്‍ വില്‍ക്കാനായി പോയ ബര്‍വാഡ് കമ്മ്യൂണിറ്റിയിലെ ഒരാളാണ് ഇവരെ രക്ഷിച്ചതെന്നും സയ്ദിന്‍റെ മരുമകന്‍ അസ്ലം സയ്ദ് പറഞ്ഞു.
ചഹ്ത്രാലിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കസ്ബാവാസില്‍ ഡിസംബര്‍ ആറിന് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.പിന്നീട് കഴിഞ്ഞ ഞായറാഴ്ച ആക്രമണവും നടന്നിരുന്നു. എന്നാല്‍ ഇതിന്‍റെ കാരണം വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam