
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്ക് എതിരായ പരാമർശത്തില്‍ കോടിയേരി ബാലകൃഷ്ണനെ ന്യായീകരിച്ച് ആർ ബാലകൃഷ്ണപിള്ള. കോടിയേരി പറഞ്ഞതിൽ തെറ്റില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണം മാത്രമാണ്. പ്രശ്നങ്ങൾ ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സീറ്റ് ആവശ്യപ്പെടില്ല. ലക്ഷ്യം ബിജെപി സർക്കാരിന്റെ പതനം മാത്രമാണ്. എൽഡിഎഫ് നില മെച്ചപ്പെടുത്തും. താൻ പങ്കെടുത്തതു കൊണ്ടാണോ കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ നിന്ന് വിഎസ് വിട്ടുനിന്നത് എന്ന് അദ്ദേത്തോടു തന്നെ ചോദിക്കണം. അദ്ദേഹത്തിന്റെ അസാന്നിധ്യം തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
മഠത്തിൽ പല പ്രായക്കാര്‍ വരുന്നു, അമൃതാനന്ദമയിക്ക് നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്നായിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും മഠങ്ങള്‍ രാഷ്ട്രീയത്തിന് അതീതരായിരിക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam