
ബംഗളുരു: ലേഡീസ് ഹോസ്റ്റലില്‍ ഹോസ്റ്റലില്‍ ഒളിഞ്ഞു നോക്കാന്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറിയ 30കാരനായ യുവാവിനാണ് പണികിട്ടിയത്. മജസ്റ്റിക്കിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
യുവതികള്‍ക്ക് കമ്പനി നല്‍കിയ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരായ യുവതികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പുറത്ത് പോകുന്നതായി തെളിഞ്ഞിരുന്നു. ഈ സംഭവത്തിലെ വില്ലനെ പിടികൂടാനുള്ള ശ്രമത്തിലാണ് 30കാരന്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി പതിവ് പോലെ എത്തിയ യുവാവിനെ യുവതികള്‍ കാത്തിരുന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബലമായി മുറിയിലെത്തിച്ചു.
തുടര്‍ന്ന് ഇയാളുടെ വസ്ത്രങ്ങള്‍ മാറ്റി കൈകാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ കാറില്‍ കയറ്റി യുവതികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്‍റെ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് പോലീസ് ലേഡീസ് ഹോസ്റ്റലില്‍ എത്തി. ഹോസ്റ്റലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ക്രൂരപീഡനം പുറത്തറിഞ്ഞത്.
പീഡനത്തെ തുടര്‍ന്ന് ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റ യുവാവ് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മജസ്റ്റിക് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam