ബര്‍ഖ ദത്തിന്റെയും രവീഷ് കുമാറിന്റെയും രഹസ്യവിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാരുടെ ഭീഷണി

Published : Dec 12, 2016, 06:16 AM ISTUpdated : Oct 05, 2018, 02:15 AM IST
ബര്‍ഖ ദത്തിന്റെയും രവീഷ് കുമാറിന്റെയും രഹസ്യവിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാരുടെ ഭീഷണി

Synopsis

പിന്നീട് ഈ അക്കൗണ്ടുകള്‍ തിരിച്ചു പിടിക്കുകയും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഡിലിറ്റ് ചെയ്യുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പരസ്യമായി പരാമര്‍ശങ്ങള്‍ ബര്‍ക്ക ദത്തും നടത്തിയിട്ടുണ്ട്. രവീഷ് കുമാര്‍ എഡിറ്ററായ എന്‍.ഡി.ടി.വി ഹിന്ദി ചാനല്‍ സംപ്രേഷണം ചെയ്യുന്നത് ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വലിയ വിവാദമാവുകയും ഈ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് എന്‍ ഡി ടിവിയിലെ ബര്‍ക്കാദത്തിന്റഎയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്റയെും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഹാക്കര്‍മാര്‍ നിരവധി മോശം  ട്വീറ്റുകളും പോസ്റ്റ് ചെയ്യ്തു. ബര്‍ഖ ദത്തിന്റെ ഇ മെയില്‍ ഐഡിയും പാസ് വേഡും ഇവര്‍ പോസ്റ്റ് ചെയ്തു. ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതോടൊപ്പം രഹസ്യ വിവരങ്ങള്‍ പുറത്ത് വിടുമെന്ന്  ട്വീറ്റുകള്‍ വഴി  ഹാക്കര്‍മാര്‍ ഭീഷണിയും മുഴക്കി. ലീജിയന്‍ എന്ന ഹാക്കര്‍മാരുടെ സംഘമാണ്  ഹാക്കിംഗിന് പിന്നില്‍. കഴിഞ്ഞ വെള്ളിയാഴ്ച ലീജിയന്‍ ഹാക്കര്‍ സംഘത്തെക്കുറിച്ച് എന്‍ ഡി ടിവി  റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹാക്കിംഗ് സ്ഥിരികരിച്ച എ ന്‍ ഡി ടിവി നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നറിയിച്ചു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതും ലീജിയനാണ്.വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ അക്കൗണ്ടുകളാണ് ഇവര്‍ ആദ്യം ഹാക്ക് ചെയ്തത്.അടുത്ത് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്നണ് മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'
ഡി മണിയ്ക്ക് പിന്നിൽ ഒട്ടേറെ ദുരൂഹതകൾ; അന്വേഷണ സംഘത്തെ കുഴക്കുന്നത് നിസ്സഹകരണം, രാജ്യാന്തര ലോബിയെ കുറിച്ചും ചോദ്യം ചെയ്യും