
ബെംഗ്ലൂര്‍: ആറംഗ സംഘം സ്‌കൂള്‍ പ്രിന്‍സിപ്പളിനെ കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടി കൊന്നു. ബെംഗ്ലൂരുവിലെ ദര്‍ശനഹള്ളിയിലുള്ള സുഗര്‍ബന്‍ അഗ്രഹാരത്തിലെ ഹവനൂര്‍ പബ്ലിക് സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രംഗനാദ്(60)എന്ന അധ്യാപകനാണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പത്താം ക്ലാസിലെ ഇരുപതോളം കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസെടുത്തു കൊണ്ടിരിക്കവെയായിരുന്നു സംഭവം. ക്ലാസ് എടുത്തു കൊണ്ടിരിക്കെ പെട്ടെന്ന് ആറംഗ സംഘം ക്ലാസിനുള്ളില്‍ പ്രവേശിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് ക്രൂരമായി വെട്ടി കൊല്ലുകയായിരുന്നു. സംഭവ വേളയില്‍ തന്നെ അധ്യാപകന്‍ മരിക്കുകയും ചെയ്തു. കൃത്യശേഷം സംഘം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചെല്ലിയുള്ള തര്‍ക്കമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സംഭവം അറിഞ്ഞ് സ്കൂളിലെത്തിയ പൊലീസ് കുട്ടികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തെ പിന്തുടരുകയും ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ കാലിൽ വെടിയുതിർത്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. പീന്നീട് ഇയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രേശിപ്പിക്കുകയും ചെയ്തു. മറ്റ് പ്രതികളെ എത്രയും വേഗം പിടി കൂടുമെന്നും അവര്‍ക്കായുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam