വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ ബിജെപി

Published : Dec 27, 2018, 03:36 PM ISTUpdated : Dec 27, 2018, 04:11 PM IST
വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ ബിജെപി

Synopsis

കൊലപാതകത്തിന് പിന്നിൽ പി രാജീവിന്റെ കരങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് പൊലീസിന് നൽകിയ പരിരക്ഷ. വരാപ്പുഴയിൽ ആരുമായും കക്ഷി ചേർന്ന് സമരം ചെയ്യാൻ ബി ജെ പി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ തിരിച്ചു സർവീസിൽ എടുത്ത നടപടിക്കെതിരെ ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. കേരള പൊലീസിനെ ക്രിമിനൽ സംഘമാക്കി മാറ്റുന്നതിന്‍റെ തെളിവ് ആണിതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൊലിസ് സേനയുടെ അന്തസ് കെടുത്തുന്ന നടപടി ആണ് പ്രതികളായ പൊലീസുകാരെ തിരിച്ച് സര്‍വ്വീസിലെടുത്തത്. 

പൊലീസ് മേധാവി രാജിവയ്ക്കണം എന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ കൊലപാതകത്തിന് പിന്നിൽ പി രാജീവിന്റെ കരങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് പൊലീസിന് നൽകിയ പരിരക്ഷ. വരാപ്പുഴയിൽ ആരുമായും കക്ഷി ചേർന്ന് സമരം ചെയ്യാൻ ബി ജെ പി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം വനിതാ മതിൽ ഭിന്നിപ്പിന്‍റെയും സ്ത്രീപീഡകരുടെയും മതിൽ ആണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. അത് നടത്തുന്നവർ നിലപാട് വ്യക്തമാക്കണം. വെള്ളാപ്പള്ളി പറയുന്നു സ്ത്രീകളെ കയറ്റണമെന്ന്. തുഷാർ അതിനെ എതിര്‍ക്കുന്നു. ഈ വൈരുധ്യം നിലനിൽക്കുമ്പോൾ മതിലിനെ കുറിച്ച് സി പി എം നിലപാട് വ്യക്തമാക്കണം. ഹിന്ദു ഏകീകരണത്തിനു എതിരാണോ മതിൽ എന്നും വ്യക്തമാക്കണം. മതിലിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിശ്വാസികൾ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറ‍ഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ