ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലാലു പ്രസാദ് യാദവുമായി നടത്തിയ ഫോണ്‍ സംഭാഷണം വിവാദമാകുന്നു

Published : May 06, 2017, 02:05 AM ISTUpdated : Oct 04, 2018, 05:56 PM IST
ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലാലു പ്രസാദ് യാദവുമായി നടത്തിയ ഫോണ്‍ സംഭാഷണം വിവാദമാകുന്നു

Synopsis

ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റാന്‍ ഗുണ്ടാ നേതാവ് ലാലു പ്രസാദ് യാദവിനോട് ആവശ്യപ്പെടുന്നതാണ് ഇതിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് സര്‍വീസിന്റ പുതിയതായി ആരംഭിച്ച ഇംഗ്ലീഷ് വാര്‍ത്ത ചാനലായ റിപ്പബ്‌ളിക് ടി.വിയാണ് സംഭാഷണം പുറത്ത് വിട്ടത്.

ബീഹാറിലെ സിവാന്‍ ജില്ലയില്‍ നടന്ന കലാപം തടയാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഗുണ്ടാനേതാവും മുന്‍ എം പിയുമായ മുഹമ്മദ് ഷഹാബുദ്ദീന്‍ ജയിലില്‍ നിന്ന് ലാലു പ്രസാദ് യാദവിനെ വിളിക്കുന്നത്.. ഗുണ്ടാനേതാവിന്റെ ആവശ്യം ഉടന്‍ നടപ്പാക്കാമെന്ന് ലാലുപ്രസാദ് ടെലിഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്‍കുന്നു. 45 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഹമ്മദ് ഷഹാബുദ്ദീന്‍ മുന്‍ ആര്‍ജെഡി എംപി യാണ. കൊലപതാക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍. 

ബീഹാറില്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനിരോധനത്തിനെതിരെ ഇയാള്‍ ജയില്‍ നിന്ന് നടത്തുന്ന സംഭാഷണങ്ങളും ചാനല്‍ പുറത്തി വിട്ടിട്ടുണ്ട്.സംഭാഷണം പുറത്ത് വന്നതോടെ ലാലുവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ര്ട്രീയ നേതാക്കാള്‍ രംഗത്ത് എത്തി.സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനോട് ആവശ്യപ്പെട്ടു.സംഭവം ഞെട്ടിക്കുന്നതാണ് എന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.എന്നാല്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നീതീഷ് കുമാറോ ലാലുപ്രസാദ് യാദവോ ഇതുവരെ  പ്രതികരിച്ചിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ