
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയിൽ ബിജെപി പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 32 വയസുള്ള ദുലാൽ കുമാറാണ് മരിച്ചത്. മരണത്തിന് പിന്നില്‍ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസത്തിനിടെ ബംഗാളിൽ രണ്ടാമത്തെ ബിജെപി പ്രവർത്തകനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. നേരത്തെ മരിച്ചയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
ബിജെപിക്ക് പ്രവര്‍ത്തകനായ പതിനെട്ടുകാരനെയായിരുന്നു നേരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രിലോചൻ മഹാതോയാണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും കയ്യൊപ്പില്ലാത്ത കുറിപ്പ് പോലീസ് കണ്ടെടുത്തു. 18 വയസ് മാത്രമുള്ള നീ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്നും ബിജെപി നിന്റെ ജീവിതം തകർക്കും എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച്ച വൈകുന്നേരം യുവാവ് ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്ക് പോയിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നും യുവാവിനെ തട്ടിക്കൊണ്ട് പോയാതായി സംശയമുണ്ടെന്നും സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷിക്കാൻ തുടങ്ങിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയ മരണത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണവുമായി ബിജെപി രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam