
ഹരിപ്പാട്: അഴീക്കൽ തീരത്തിന് പടിഞ്ഞാറ് മത്സ്യബന്ധനം വളളം തിരയിൽപ്പെട്ട് തകർന്നു. തൊഴിലാളികളെ തീരദേശപൊലീസിന്റെ ബോട്ടെത്തി രക്ഷിച്ചു. തൃക്കുന്നപ്പുഴ കൊച്ചുപറമ്പിൽ(കൊച്ചുകുളഞ്ഞിയിൽ) രാജേഷിന്റെ ഉടമസ്ഥയിലുളള 'കണ്ണാത്തി' വളളമാണ് തകർന്നത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ കാറ്റിനൊപ്പം ഉയർന്നുപൊന്തിയ തിരയിൽ വളളം മറിയുകയായിരുന്നു.
തൃക്കുന്നപ്പുഴ തുണ്ടിൽവീട്ടിൽ സുഭാഷ്(43), സുമിത്ത് (20), കളളിക്കാട് ബിനുഭവനത്തിൽ ബിനു(കുട്ടൻ-42) എന്നീ തൊഴിലാളികളാണ് വളളത്തിൽ ഉണ്ടായിരുന്നത്. വളളത്തിൽ പിടിച്ചുകിടന്ന ഇവരെ അഴീക്കൽ നിന്നും തീരദേശ പൊലീസിന്റെ ബോട്ടെത്തി രക്ഷിക്കുകയായിരുന്നു. മൂന്നും പേർക്കും നിസാരപരിക്കുകളുണ്ട്.
ഒൻപത് എച്ച്.പി.യുടെ രണ്ട് ഔട്ട് ബോർഡ് എൻജിൻ ഉൾപ്പെടെ വളളം പൂർണ്ണമായും തകർന്നു. ജി.പി.എസും വയർലസ് സിസ്റ്റമുൾപ്പെടെയുളള ഉപകരണങ്ങളും നശിച്ചു. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam