വീരമൃത്യുവരിച്ച് 24 വര്‍ഷങ്ങള്‍ക്ക് ശേഷം സൈനികന് സ്വന്തം നാട്ടില്‍ അന്ത്യവിശ്രമം

Published : Oct 14, 2016, 03:01 PM ISTUpdated : Oct 05, 2018, 02:42 AM IST
വീരമൃത്യുവരിച്ച് 24 വര്‍ഷങ്ങള്‍ക്ക് ശേഷം സൈനികന് സ്വന്തം നാട്ടില്‍ അന്ത്യവിശ്രമം

Synopsis

കണ്ണീരൊടുങ്ങുന്നില്ലെങ്കിലും കണ്ണെത്താത്ത ദൂരത്താണ് മകന്റെ അന്ത്യവിശ്രമമെന്ന നോവ് ഏഴാച്ചേരില്‍ ത്രേസ്യാമ്മയ്‌ക്കും ജോസഫിനും മാറി. കഴിഞ്ഞ 24 വര്‍ഷം വിങ്ങുകയായിരുന്നു ഈ വൃദ്ധ ദമ്പതികള്‍. വേദന സൈന്യം അറിഞ്ഞപ്പോള്‍ ഇവരെ നാഗാലാന്റിലെ ചക്കുബാമയിലെത്തിച്ചു. പിന്നീട് അവര്‍ ആശിച്ചപോലെ മകന്റെ ശേഷിപ്പ് വീട്ടിലെത്തിച്ചു. പിന്നെ അന്ത്യചുംബനം നല്‍കി മകന് അവര്‍ യാത്രാമൊഴി ചൊല്ലി. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മികത്വത്തില്‍ പള്ളിയില്‍ ശുശ്രൂഷ. വീര ജവാന് സൈനിക ബഹുമതി നല്‍കി.  

തോമസിന്റെ സഹപാഠി കേണല്‍ സംസേറാണ് കുടുംബത്തിന്‍റെ വേദനയറിഞ്ഞതും നാട്ടില്‍ അന്ത്യവിശ്രമത്തിന് വഴിയൊരുക്കിയതും. 1992ല്‍ ചക്കുബാമയില്‍ തീവ്രവാദി ആക്രമണത്തിലാണ് ഗൂര്‍ഖാ റജിമെന്റില്‍ സെക്കന്‍റ് ലഫ്റ്റ്നന്റായിരിക്കെയായിരുന്നു തോമസ് ജോസഫ് വീരമൃത്യു വരിച്ചത്. എംബാം ചെയ്യാന്‍ സൗകര്യമില്ലാതിരുന്നതിനിലാണ് മൃതദേഹം അവിടെ അടക്കേണ്ടി വന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് 12 സ്ഥലങ്ങളിൽ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു