ട്രംപെന്ന് വിളിച്ച് പരിഹാസം; 'ട്രംപ്' ഒടുവില്‍ വൈറ്റ് ഹൗസില്‍

Published : Feb 06, 2019, 07:56 PM ISTUpdated : Feb 06, 2019, 07:59 PM IST
ട്രംപെന്ന് വിളിച്ച് പരിഹാസം; 'ട്രംപ്' ഒടുവില്‍ വൈറ്റ് ഹൗസില്‍

Synopsis

പേരിലെ 'ട്രംപ്' പതിനൊന്ന് വയസ്സുകാരനെ എത്തിച്ചത് വൈറ്റ് ഹൗസില്‍. 

വാഷിംഗ്ടണ്‍: പേരിലെ 'ട്രംപ്' പതിനൊന്ന് വയസ്സുകാരനെ എത്തിച്ചത് വൈറ്റ് ഹൗസില്‍. ജോഷ്വാ ട്രംപ് എന്ന പതിനൊന്ന് വയസ്സുകാരനാണ് വൈറ്റ്  ഹൗസിലേക്ക് ക്ഷണം ലഭിച്ചത്. ജോഷ്വാ ട്രംപിന്  തന്നോട് തന്നെ വെറുപ്പായിരുന്നു. കാരണം  പേരിലെ ‘ട്രംപ്’ തന്നെയാണ്. ട്രംപ് എന്ന് പേരില്‍ സ്കൂളിലും കൂട്ടുകാർക്കിടയിലും ജോഷ്വാ പരിഹാസ കഥാപാത്രമാക്കി. പരിഹാസം രൂക്ഷമായപ്പോൽ സ്കൂൾ വിടാൻ പോലും ജോഷ്വാ ട്രംപ് തീരുമാനിച്ചു.  ഒടുവിലാണ് വൈറ്റ് ഹൗസിലേക്ക് ജോഷ്വാ ട്രംപിന് ക്ഷണം ലഭിച്ചത്.  വൈറ്റ് ഹൗസില്‍ ഇരുന്ന് ഉറങ്ങുന്ന ജോഷ്വാ ട്രംപിന്‍റെ ചിത്രവും വൈറലായി. 

പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളർത്തിയിരുന്നതായി കുട്ടിയുടെ രക്ഷിതാക്കൾ തന്നെ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായും അവർ പറഞ്ഞു. കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്കൂൾ ആധികൃതർ അധ്യാപകർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. പേര് മാറ്റാൻ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്. 

ജോഷ്വായുടെ കുറിച്ചറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപ് ആണ് കുട്ടിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. പ്രസി‍ഡന്റിന്റെ കോൺഗ്രസിൽ വെച്ച് നടക്കുന്ന വാർഷിക പ്രസംഗത്തിൽ പ്രത്യേക ക്ഷണിതാവാണ് ജോഷ്വാ ട്രംപ്. അതേസമയം ജോഷ്വാ ട്രംപിന്റെ ദയനീയതക്ക് ഒരർഥത്തിൽ പ്രസിഡന്റും ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്
തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം