മസ്തിഷ്ക മരണം: മാനദണ്ഡങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ

Web Desk |  
Published : Apr 08, 2018, 09:47 AM ISTUpdated : Jun 08, 2018, 05:48 PM IST
മസ്തിഷ്ക മരണം: മാനദണ്ഡങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ

Synopsis

സർക്കാർ ഡോക്ടറടക്കം നാല് ഡോക്ടർമാർ സ്ഥിരീകരിക്കണം സ്വന്തമായി ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം മാർഗരേഖ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ബാധകം നടപടി പരാതിയും നിയമ നടപടികളും ഉണ്ടായതിനെ തുടർന്ന്  

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ കർശനമാക്കി. മരണം സ്ഥിരീകരിക്കുന്നതിന് ആറു മണിക്കൂർ ഇടവിട്ട് പരിശോധന നടത്തണം. അതു വീഡിയോയിലും പകർത്തണം.

മസ്തിഷ്‌ക മരണം സംബന്ധിച്ച് പരാതികളും നിയമ നടപടികളും ഉണ്ടായതിനെ തുടർന്നാണ് തീരുമാനം. മസ്തിഷ്‌ക മരണം സർക്കാർ ഡോക്ടർ ഉൾപ്പെടെ നാലു ഡോക്ടമാർ സ്ഥിരീകരിച്ചാൽ മാത്രമേ അംഗീകരിക്കേണ്ടതുള്ളു എന്നാണ് മാർഗ രേഖ. ഇവരിൽ ഒരാൾ ഒരാൾ സർക്കാർ ഡോക്ടർ ആയിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് സ്വന്തമായി ശ്വാസ എടുക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ആപ്നിയോ ടെസ്റ്റും നടത്തണം. 6 മണിക്കൂര്‍ ഇടവിട്ട് 2 ഘട്ടങ്ങളിലായി സർക്കാർ ഡോക്ടറുടെ സാന്നിധ്യത്തിലാവണം പരിശോധന. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികൾക്കും മാർഗ രേഖ ബാധകമാണ്.

എന്നാൽ പരിശോധനകള്‍ക്ക് സർക്കാർ ഡോക്ടറെ കിട്ടുമോ എന്നതിൽ അടക്കം ആശങ്കയുണ്ട്. 6 മണിക്കൂർ ഇടവിട്ട് പരിശോധന, വിഡിയോ പകർത്തൽ ഇവയുടെ സാങ്കേതിക ബുദ്ധിമുട്ടുകളും തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്